മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. രാവിലെ എട്ടോടെയായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.
1940 ഏപ്രില്‍ മാസത്തില്‍ ജനിച്ച പുനത്തില്‍ തലശ്ശേരി ബ്രണ്ണന്‍ കോളെജിലും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എം.ബി.ബി.എസ്. ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. പിന്നീട് വടകരയില്‍ അല്‍മാ ഹോസ്പിറ്റല്‍ നടത്തിയിരുന്നു. മൂന്നു മക്കളുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം,കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ വിശ്വദീപം അവാര്‍ഡ്, 2009ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം,മാതൃഭൂമി സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
മലമുകളിലെ അബ്ദുള്ള,നവഗ്രഹങ്ങളുടെ തടവറ (സേതുവുമൊന്നിച്ച്),അലിഗഢിലെ തടവുകാരന്‍, സൂര്യന്‍,കത്തി,സ്മാരകശിലകള്‍, കലീഫ, മരുന്ന്,കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങള്‍,ദുഃഖിതര്‍ക്കൊരുപൂമരം, സതി, മിനിക്കഥകള്‍, തെറ്റുകള്‍,നരബലി, കൃഷ്ണന്റെ രാധ,ആകാശത്തിനു മറുപുറം,എന്റെ അച്ഛനമ്മമാരുടെ ഓര്‍മ്മയ്ക്ക്,കാലാള്‍പ്പടയുടെ വരവ്,അജ്ഞാതന്‍,കാമപ്പൂക്കള്‍,പാപിയുടെ കഷായം,ഡോക്ടര്‍ അകത്തുണ്ട്, തിരഞ്ഞെടുത്ത കഥകള്‍, കന്യാവനങ്ങള്‍,നടപ്പാതകള്‍,എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍ (ആത്മകഥാപരമായ രചന), കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍, കണ്ണാടി വീടുകള്‍,വിഭ്രമകാണ്ഡം കഥായനം,കുറേ സ്ത്രീകള്‍, പുനത്തിലിന്റെ നോവലുകള്‍ ,നഷ്ടജാതകം, പരലോകം, പുനത്തിലിന്റെ കഥകള്‍ സമ്പൂര്‍ണ്ണം, മരുന്നിനുപോലും തികയാത്ത ജീവിതം,സൈക്കിള്‍ സവാരി, പുനത്തിലിന്റെ യാത്രകള്‍, വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ തുടങ്ങിയ നിരവധി കൃതികള്‍ പുനത്തിലിന്റേതായുണ്ട്.