Quantcast
Channel: LITERATURE | DC Books
Viewing all 3641 articles
Browse latest View live

366 ജീവിത വിജയ മന്ത്രങ്ങൾ അടങ്ങിയ ഒരപൂർവ്വ ഗ്രന്ഥം

$
0
0

vijayamസൂര്യനെ തപസ്സു ചെയ്ത് യുധിഷ്‌ഠിരൻ നേടിയ അക്ഷയപാത്രം വനവാസക്കാലം മുഴുവൻ പാണ്ഡവ കുടുംബത്തിനും അതിഥികൾക്കും ആഹാരം നൽകിപ്പോന്നു എന്നത് കഥ. വിജ്ഞാന സൂര്യനെ തപസ്സ് ചെയ്തു ധീസ്ഥിരനായ പ്രൊഫ . എസ ശിവദാസ് മലയാള മക്കൾക്ക് മനസിന് വേണ്ടുന്ന പോഷകാഹാര പൊതി പാഥേയമായി ജീവിതയാത്രയിലങ്ങോളം നിത്യേന നൽകുന്ന അക്ഷയപാത്രം നേടിയിരിക്കുന്നു. 366 ജീവിത വിജയ മന്ത്രങ്ങൾ എന്ന ഈ പുസ്തകം : ഇത് സങ്കൽപ കഥയല്ല : യഥാർത്ഥ വസ്തുത.

പ്രൊഫ. എസ് ശിവദാസ് തയ്യാറാക്കിയ 366 ജീവിത വിജയ മന്ത്രങ്ങൾ എന്ന പുസ്തകത്തെ സംബന്ധിച്ച് ഡോ . എം ലീലാവതി അഭിപ്രായപ്പെട്ടതിങ്ങനെയാണ്. ജനുവരി മുതൽ ഡിസംബർ വരെയുള്ള നമ്മുടെ ഒരു വർഷത്തെ ഓരോ ദിവസവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഓരോ ദിവസവും വിജയപ്രദമാക്കുവാനുള്ള 366 വിജയമന്ത്രങ്ങൾ പകർന്നു തരുന്ന ഒരപൂർവ്വ ഗ്രന്ഥമാണ് ‘366 ജീവിത വിജയ മന്ത്രങ്ങൾ

ഒരു പുതിയ പൂവ് വിടരും പോലെ , പുതിയ ശിശു ഭൂമിയിലേക്ക് ജന്മമെടുക്കും പോലെ book-6നമുക്ക് സന്തോഷിക്കാൻ ഓരോ പുതിയ വർഷവും. മനസ്സിൽ ആഹ്ലാദം നിറയ്ക്കാം , നെഗറ്റീവ് ചിന്തകളെ കൈവെടിയാം , പുതിയ സ്വപ്‌നങ്ങൾ , പുതിയ ലക്ഷ്യങ്ങൾ , കൂട്ടത്തിൽ ഒരു പുതിയ പ്രതിജ്ഞയുമെടുക്കാം.നാം കരുതുന്നതിലുമധികം കഴിവുകൾ നമുക്കുണ്ട്. അതെ അനന്തമായ ശേഷികൾ , വാസനകൾ , വൈദഗ്ധ്യങ്ങൾ , പ്രത്യേകതകൾ , എല്ലാം എല്ലാവരിലുമുണ്ട്. നിങ്ങളെ പറ്റി നിങ്ങൾക്കാണ് ഈ വിശ്വാസം ഉണ്ടാകേണ്ടത്.

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് യുറീക്ക മാമൻ എന്നു കൂടി അറിയപ്പെടുന്ന പ്രൊഫസ്സർ എസ്. ശിവദാസ്. ശാസ്ത്രസംബന്ധിയായ രചനകളാണ് കൂടുതലും.കോട്ടയം സി.എം.എസ്.കോളേജിൽ രസതന്ത്ര അദ്ധ്യാപകനായിരുന്നു . 1940 ഫെബ്രുവരി 19-നു കോട്ടയം ജില്ലയിലെ വൈക്കം ഉല്ലലഗ്രാമത്തിൽ ജനിച്ചു. 1962 മുതൽ 1995 വരെ കോട്ടയം സി.എം.എസ് കോളെജിൽ അദ്ധ്യാപകനായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു.

യുറീക്ക, ശാസ്ത്രകേരളം, ബാലശാസ്ത്രം, എങ്ങനെ? എങ്ങനെ? എന്നിവയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പരിഷത് പ്രസിദ്ധീകരണസമിതി ചെയർമാൻ, വിശ്വവിജ്ഞാനകോശം കൺസൾട്ടിംഗ് എഡിറ്റർ, എം.ജി. യൂണിവേഴ്സിറ്റി രസതന്ത്രം പോസ്റ്റ് ഗ്രാജ്വേറ്റ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ലേബർ ഇന്ത്യ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്ററാണ്. ഡി.സി. ബുക്സ്, കറന്റ് ബുക്സ്, കൈരളി ചിൽഡ്രൻസ് ബുക് ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളുടെ ഉപദേഷ്ടാവുമാണ്. കഴിഞ്ഞ മുപ്പതോളം വർഷങ്ങളായി വിവിധ മാധ്യമങ്ങളിലൂടെ കുട്ടികളുമായി ഇടപഴകി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.നൂറോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്. കഥകൾ, നാടകങ്ങൾ, നോവലുകൾ, ശാസ്ത്രലേഖനങ്ങൾ, പഠനപ്രവർത്തനങ്ങൾ, തുടങ്ങി വിവിധ ശാഖകളിലുള്ളവയാണ് രചനകൾ.


എഴുത്ത് ഒരു ആയുധമാണ് : അവനവനോടും അവളവളോടും

$
0
0

love

‘ഓരോ വാക്കുകളും ഓരോ മുറിവുകളാണ്, ആത്മാവിൽ വീണ ചെറുപോറലുകളും വലിയ ക്ഷതങ്ങളുമാണ് …ഇരുട്ടും മുള്ളുകളും വിഷസർപ്പങ്ങളുമുള്ള നീണ്ട ഇടവഴിയിൽ ഞാനെന്ന പെൺകുട്ടി പരിഭ്രമിച്ചു നിൽക്കുന്നു….
അകാരണമായ ഭയത്താലും , സങ്കടത്താലും ,രോഗാതുരമായ എന്റെ ഹൃദയം സ്വന്തം അറയിലേക്ക് തന്നെ ചോര ഛർദ്ധിക്കുന്നു – ഈ പുസ്തകം നിങ്ങൾക്കുളത്താണ്.

പ്രേമ ഭംഗത്താൽ ചിതറിപ്പോയ ഹൃദയമുള്ളവർക്ക് …
പ്രേമത്താൽ ചിതറിപ്പോയ ഹൃദയമുള്ളവർക്ക് ., ഏകാകികൾക്ക് ,സ്വപ്നം കണ്ട് കറുത്തുപോയ കണ്ണുകളുള്ള പെൺകുട്ടികൾക്ക് , പ്രണയിച്ചു നടക്കുന്ന തന്റേടിയായ വൃദ്ധർക്ക് …

ഒരു ശിശുവിനെ പോലെ ഇന്നും ഇപ്പോഴും എന്റെ പ്രേമം തിരഞ്ഞെടുക്കുന്ന ഏറ്റം ദയാലുവും വികാരങ്ങളാൽ നയിക്കപ്പെടുന്നവനും , വിടർന്ന വലിയ മത്തൻ കണ്ണുകളും നെഞ്ചിലെ മുലചുണ്ടിൽ കാക്കാപ്പുള്ളിയുള്ളവനുമായ എന്റെ കാമുകന് …..’

എന്നിവർക്കെല്ലാം വേണ്ടി സമർപ്പിക്കുകയാണ് ഇന്ദുമേനോൻ , കഥകൾ : ഇന്ദുമേനോൻ

”പനിയും പനിച്ചൂടും പോലെ വേർപെടുത്താനാകാത്ത സ്നേഹമായിരുന്നു അവരുടേത് …. പെട്ടെന്ന് മെഹമൂദ് ഖാന്റെ മുഖം ചുവന്ന കനൽകട്ട പോലെ പഴുക്കുന്നത്‌ മെഹറുന്നീസ കണ്ടു….. അവളുടെ കണ്ണുകൾ ഡിജിറ്റൽ വാച്ചെന്ന വണ്ണം പ്രകാശിച്ചു.”

പുതിയ തലമുറയിലെ സർഗ്ഗ വൈഭവമുള്ള എഴുത്തുകാരുടെ മുൻനിരയിൽ നിൽക്കുന്ന കഥാകാരിയാണ് ഇന്ദു മേനോൻ. ശുദ്ധ കലാപത്തിന്റെ കഥകളാണ് ഇന്ദു മേനോന്റേത്.നമ്മുടെ ആധുനിക സാഹിത്യത്തിൽ കലഹിച്ചതും കലാപക്കൊടിയുയർത്തിയതും ആണെഴുത്തുകാരായിരുന്നെങ്കിൽ ആധുനികാനന്തര മലയാള കഥയിൽ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് പെണ്ണെഴുത്തുകാരികളാണ് . അവരിൽ മുൻപന്തിയിലാണ് ഇന്ദുമേനോൻ.

book-1ശുദ്ധകലാപത്തിന്റെ കഥകളാണ് ഇന്ദുവിന്റേതെന്ന് എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പൊട്ടിത്തെറിച്ച് നിറങ്ങളും തീയും പുകയും വാരിവിതറുന്ന ഭാഷയാണ് ഇന്ദുവിന്റേതെന്നും അദ്ദേഹം പറയുന്നു. കഥ ഇന്ദുമേനോന് കുളിര്‍ നല്‍കുന്ന മകരമാസത്തിലെ കാറ്റല്ലെന്നും കര്‍ക്കിടകത്തിന്റെ കിടിലം കൊള്ളിക്കുന്ന മുരള്‍ച്ചയാണെന്നും കെ.ഇ.എന്‍ അഭിപ്രായപ്പെടുന്നു.

എഴുതുന്നവരുടെ ആള്‍ക്കൂട്ടത്തില്‍നിന്നോ ചെറുകൂട്ടത്തില്‍നിന്നോപോലും വേറിട്ട സ്വരം കേള്‍പ്പിക്കുക ശ്രമകരമാണ്. അത്തരം പ്രതിസന്ധികളെ നിഷ്പ്രയാസം തരണം ചെയ്തുകൊണ്ട് ഇന്ദുമേനോന്‍ വലിയ മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. പ്രമേയത്തില്‍, അവതരണത്തില്‍, ഭാഷാപ്രയോഗങ്ങളില്‍ എല്ലാം വ്യതിരിക്തതയോടെ ഈ കഥാകാരി മലയാള ചെറുകഥാസാഹിത്യത്തെ സമ്പന്നമാക്കുന്നു. ഇന്ദുമേനോന്റെ 27 കഥകള്‍ സമാഹരിച്ച പുസ്തകമാണ് കഥകള്‍ : ഇന്ദുമേനോന്‍. 2010ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ അഞ്ചാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

അങ്കണം ഇ.പി.സുഷമ അവാര്‍ഡ്, ഉറൂബ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യന്‍ പുരസ്‌കാരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, ജനപ്രിയ ട്രസ്റ്റ് അവാര്‍ഡ്, എസ്.ബി.റ്റി കഥാ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുള്ള ഇന്ദുമേനോന്റെ എന്നെ ചുംബിക്കാന്‍ പഠിപ്പിച്ച സ്ത്രീയേ, എന്റെ തേനേ എന്റെ ആനന്ദമേ തുടങ്ങിയവയും വായനക്കാര്‍ക്ക് ഏറെ പ്രിയങ്കരമാണ്.

തന്നെ ഏറെ സ്വാധീനിച്ച പുസ്തകം സവര്‍ക്കറുടെ മാജി ജന്മതേപ് ആണെന്ന് പ്രധാനമന്ത്രി

$
0
0

modi

ഹിന്ദുമഹാസഭ നേതാവും ഹിന്ദുത്വത്തിന്റെ ആദ്യകാല സൈദ്ധാന്തികരിലൊരാളുമായ വി ഡി സവര്‍ക്കറുടെ ആത്മകഥാപരമായ പുസ്തകം ‘മാജി ജന്മതേപ് (majhi janmathep) ആണ് തന്നെ ഏറെ പ്രചോദിപ്പിച്ച പുസ്തകമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തമാന്‍ നികോബാറിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിക്കാന്‍ തനിക്ക് പ്രചോദനം നല്‍കിയത് ഈ പുസ്തകമാണെന്ന് സവര്‍ക്കറുടെ ജന്മവാര്‍ഷികദിനം അനുസ്മരിച്ച് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച നടത്തിയ (മന്‍ കി ബാത്തി’ല്‍) റേഡിയോ പ്രഭാഷണത്തിലാണ് മോദിയുടെ വെളിപ്പെടുത്തല്‍.

സെല്ലുലാര്‍ ജയിലിലെ ചെറിയ സെല്ലിലടച്ച സവര്‍ക്കര്‍ കവിതകളെഴുതിയിരുന്നുവെന്നും ഇതുപോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ കടുത്ത പീഡനങ്ങളിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സെല്ലുലാര്‍ ജയിലിലെ  സവര്‍ക്കറുടെ അനുഭവങ്ങള്‍ സംബന്ധിച്ച പുസ്തകമാണ് ‘മാജി ജന്മതേപ്’. അന്തമാന്‍ സെല്ലുലാര്‍ ജയിലില്‍ കിടക്കവേയാണ് ബ്രട്ടീഷ് സാമ്രാജ്യത്തോട് തന്നെയും സഹോദരനെയും മോചിപ്പിക്കണമെന്ന് അപേക്ഷിച്ച് സവര്‍ക്കര്‍ ദയാഹര്‍ജി നല്‍കിയത്. ഇതടക്കം പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മറാത്തിയില്‍ എഴുതിയ പുസ്തകത്തിന്റെ ആദ്യ പതിപ്പ് 1927ല്‍ പ്രസിദ്ധീകരിച്ചുവെങ്കിലും രണ്ടാം പതിപ്പ് ഇറക്കുന്നത് അന്നത്തെ ബോംബെ സര്‍ക്കാര്‍ നിരോധിച്ചു. 1947ലാണ് പിന്നീട് പുസ്തകം വെളിച്ചം കണ്ടത്.

ആദ്യകാല ഹിന്ദുമഹാസഭ നേതാക്കള്‍ മുന്നോട്ടുവെക്കുന്നതും സംഘ്പരിവാര്‍ പിന്തുടരുന്നതുമായ കടുത്ത മുസ്‌ലിം ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയമാണ് സവര്‍ക്കര്‍ പുസ്തകത്തിലൂടെ മുന്നോട്ടുവച്ചതെന്നും ആരോപണമുണ്ട്.

ടി വി കൊച്ചുബാവയുടെ ‘വൃദ്ധസദനം’

$
0
0

vrudhasadanam-1

ഹൃദയത്തിന്റെ ഭാഷയാണ് ലളിതമായ രചനക്ക് ഏറ്റവും മികച്ചതെന്ന് എഴുത്തിലൂടെ തെളിയിച്ച കഥാകാരനാണ് ടി വി കൊച്ചുബാവ. മലയാള സാഹിത്യത്തില്‍ വ്യത്യസ്തമായ കഥാലോകം തുറന്നിട്ട് അകാലത്തില്‍ പൊലിഞ്ഞുപോയ കൊച്ചുബാവയുടെ തൂലികയില്‍ യഥാര്‍ഥ ജീവിതചിത്രങ്ങള്‍ വിരിഞ്ഞുനിന്നു. പരിഷ്‌കര്‍ത്താവിന്റെയോ പുണ്യവാളന്റെയോ വേഷമണിയാതെ മനുഷ്യ ജീവിതത്തെ പച്ചയായി അവതരിപ്പിച്ചുകൊണ്ടാണ് സാഹിത്യലോകത്ത് കൊച്ചുബാവ വേറിട്ട വഴി തുറന്നിട്ടത്. ആധുനികോത്തര രചനാതന്ത്രത്തിലൂടെ പലരും വായനക്കാരെ വിഭ്രമിപ്പിച്ചപ്പോള്‍ ഫിക്ഷന്റെയും യാഥാര്‍ഥ്യത്തിന്റെയും വിഭജനമില്ലാത്ത ലോകമാണ് കൊച്ചുബാവ സഹൃദയര്‍ക്ക് മുന്നില്‍ തുറന്നത്.

” തന്റെ കാഴ്ചപ്പാടിലൂടെ സമൂഹത്തെ നോക്കിക്കാണുകയും അവിടെ നടക്കുന്ന അനീതികള്‍ക്കെതിരെ എഴുത്തിലൂടെ പ്രതികരിക്കുകയും ചെയ്തു കൊച്ചുബാവ. അദ്ദേഹത്തിന്റെ ‘വൃദ്ധസദനം’ എന്ന നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത കൃതിയാണ്. പ്രായമേറുമ്പോള്‍ സമൂഹത്തില്‍ അനുഭവിക്കേണ്ടിവരുന്ന വലിയ പ്രശ്‌നങ്ങളെ കൃത്യതയോടെ ‘വൃദ്ധസദനത്തില്‍ അവതരിപ്പിക്കുന്നു. ചുരുങ്ങിയ ജീവിതകാലത്തിനിടയില്‍ സാഹിത്യത്തില്‍ വിസ്മയകരമായ ഒരു തലം കൊച്ചുബാവ സൃഷ്ടിച്ചുവെന്ന് ‘വൃദ്ധസദനം’ മാത്രം ഉദാഹരിച്ച് പറയാന്‍ കഴിയും.

vrudhasadanamഡിസംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ രണ്ടാംഭാര്യ സാറയുടെ നിര്‍ബന്ധത്തിനുവഴങ്ങി സിറിയക് ആന്റണി എന്ന അമ്പത്തിയഞ്ചുകാരന്‍ വൃദ്ധസദനത്തിലെത്തുന്നു. ഒരു തുള്ളികണ്ണീരായി നമ്മുടെ ഹൃദയത്തിലലിയാന്‍. 1993ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ നമ്മെ കരയിപ്പിച്ചുവെങ്കില്‍ ഇന്ന് വൃദ്ധസദനം എന്നത് സാധാരമായിത്തീര്‍ന്നിരിക്കുന്നു. ജോലിത്തിരക്കിന്റെയും പ്രൗഢിയുടെയും പേരുപറഞ്ഞ് വൃദ്ധമാതാപിതാക്കളെ കൊണ്ടുചെന്നാക്കാനുള്ള ഒരിടമായി മാറിയിരിക്കുന്നു അത്. പുറം ലോകത്തിലെ താത്പര്യങ്ങളും ഇടപെടലുകളുമാണ് വൃദ്ധസദനത്തിലെ അന്തേവാസികളുടെ ക്രിയകള്‍ക്കും നിഷ്‌ക്രിയതകള്‍ക്കും കളമൊരുക്കുന്നത്. വൃദ്ധന്മാരായല്ല, വാര്‍ദ്ധക്യം ഒരു രോഗമോ ശാപമോ ആക്കുന്ന വ്യവസ്ഥയുടെ കാവല്‍ക്കാരാണ് വൃദ്ധസദനം പണിയുന്നത്. അവര്‍ക്കുവേണ്ടി ഉയര്‍ത്തപ്പെട്ടതാണ് കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവല്‍.  ചെറുകാട് അവാര്‍ഡ് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുള്ള ഈ നോവലിന്റെ 23 മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.

1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് ടി വി കൊച്ചുബാവ ജനിച്ചത്. നോവലുകളും കഥാസമാഹാരങ്ങളും വിവര്‍ത്തനങ്ങളും എല്ലാം തനിക്ക് വഴങ്ങുമെന്നും അദ്ദേഹം ഈ ചുരുങ്ങിയ കാലയളവില്‍ തെളിയിച്ചു. ഒന്നങ്ങനെ ഒന്നിങ്ങനെ, വീടിപ്പോള്‍ നിശ്ശബ്ദമാണ്, ഭൂമിശാസ്ത്രം, പ്രച്ഛന്നം, അവതാരിക ഭൂപടങ്ങള്‍ക്ക്, വില്ലന്മാര്‍ സംസാരിക്കുമ്പോള്‍, പ്രാര്‍ഥനകളോടെ നില്‍ക്കുന്നു. കഥയും ജീവിതവും ഒന്നായിരുന്നതിനെപ്പറ്റി, വൃദ്ധസദനം, പെരുങ്കളിയാട്ടം, വിരുന്നുമേശയിലേക്ക് നിലവിളികളോടെ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. അങ്കണം അവാര്‍ഡ്, പ്രഥമ എസ്ബിടി അവാര്‍ഡ്, തോപ്പില്‍ രവി പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. 1999 നവംബര്‍ 25നാണ് കൊച്ചുബാവ അന്തരിച്ചത്.

മലയാള ഭാഷ പഠനം നിര്‍ബന്ധം : മന്ത്രിസഭയ്ക്ക് പൂച്ചെണ്ടുകളുമായി വിദ്യാർഥികളോടൊപ്പം അടൂരും എംടിയും മധുസൂദനൻ നായരും

$
0
0

madhusoothanan-nair

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മലയാള ഭാഷ പഠനം നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മലയാള പള്ളിക്കൂടം രംഗത്തുവന്നു. കവി മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ക്ലിഫ്ഹൗസിലെത്തി മന്ത്രിസഭയ്ക്ക് പൂച്ചെണ്ടുകള്‍ സമ്മാനിച്ചു.

മന്ത്രിസഭ തീരുമാനം ധീരമെന്ന് കവി മധുസൂദനന്‍ നായരും, ഏറ്റവും വലിയ നേട്ടമെന്ന് അടൂര്‍ ഗോപാലകൃഷ്ണനും പറഞ്ഞു. തുടര്‍ന്ന് എംടി രചിച്ച ഭാഷ പ്രതിജ്ഞ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കൈമാറി. മലയാള പള്ളികൂടം വിദ്യാര്‍ത്ഥി അദ്വൈത് ചൊല്ലികൊടുത്ത പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.

കാനായി കുഞ്ഞിരാമന്‍, ബാബുപോള്‍, അച്ചുശങ്കര്‍ തുടങ്ങിയ പ്രമുഖരുടെ സാനിധ്യത്തില്‍ മുഖ്യമന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് സ്ലേറ്റും,മധുരവും നല്‍കി സന്തോഷം പങ്കുവെച്ചു. തുടര്‍ന്ന് ഭാഷ സ്‌നേഹത്തിന്റെ കാവ്യ ഭാഷയുമായി മധുസൂദന്‍നായരുടെ കവിതാലാപാനം. കുട്ടികള്‍ മാതൃഭാഷ പഠിച്ചും , സഹജീവികളെ സ്‌നേഹിച്ചും, കളിച്ചും വളരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സി രാധാകൃഷ്ണൻ സാഹിത്യ പരിഷത്ത് പ്രസിഡന്റ്

$
0
0

c-radhakrishnan

സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റായി സി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ബാലചന്ദ്രന്‍ വടക്കേടത്ത് (വൈസ് പ്രസിഡന്റ്), ഡോ. ടി.എന്‍. വിശ്വംഭരന്‍ (ജനറല്‍ സെക്രട്ടറി), പി.യു. അമീര്‍, പ്രൊഫ. നെടുമുടി ഹരികുമാര്‍ (സെക്രട്ടറിമാര്‍), പ്രൊഫ. പി.എ. ഇബ്രാഹിംകുട്ടി (ഖജാന്‍ജി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

നിര്‍വാഹകസമിതി അംഗങ്ങളായി എം. അബ്ദുള്‍ ഹമീദ്, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, അഥീന നിരഞ്ജ്, ഖദീജ സെയ്ത് മുഹമ്മദ്, ടി. ജയചന്ദ്രന്‍, ആര്‍.കെ. ദാമോദരന്‍, എ.കെ. പുതുശ്ശേരി, പി.എന്‍. പ്രസന്നകുമാര്‍, വി.വി. പ്രഭാകരന്‍, കെ.എല്‍. മോഹനവര്‍മ, ശ്രീമൂലനഗരം മോഹന്‍, പി. ശ്രീകുമാരന്‍ തമ്പി, എന്‍.കെ.എ. ലത്തീഫ്, സിപ്പി പള്ളിപ്പുറം, കെ.എ. സെബാസ്റ്റ്യന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡോ. ആര്‍. ശ്രീകുമാര്‍ ആയിരുന്നു വരണാധികാരി.

ആര്‍ക്കും ശീലിക്കാവുന്ന സല്‍പ്പെരുമാറ്റങ്ങളും നന്മകളും ഉള്‍ക്കൊള്ളുന്നൊരു പുസ്തകം

$
0
0

VISWASYATHA

മത്സ്യം ഏറ്റവുമൊടുവിലാണ് ജലസാന്നിദ്ധ്യം തിരിച്ചറിയുന്നത് എന്ന് അര്‍ത്ഥം വരുന്ന ഒരു ഫ്രഞ്ച് പഴമൊഴിയുണ്ട്. ജലമാണ് മത്സ്യത്തിന്റെ പരിസ്ഥിതി. അത് എപ്പോഴും മത്സ്യത്തെ ചൂഴ്ന്ന് നില്‍ക്കുന്നു. ജലസാന്നിദ്ധ്യം അത് തിരിച്ചറിയുന്നില്ല. കാരണം അത് അതില്‍ മുങ്ങി കിടക്കുകയാണ്. മനുഷ്യന് പ്രാണവായു എങ്ങനെയോ, അതുപോലെ. ജലം വിഷമയമാകുകയോ, വറ്റിപോകുകയോ ചെയ്താല്‍ മത്സ്യം ഉടനടി തിരിച്ചറിയും ഗുണമേന്മയുള്ള ജലം സ്വന്തം നിലനില്‍പ്പിന് എത്രമാത്രം അനിവാര്യമാണെന്ന്. അതായത് ജലം ഇല്ലാതാകുമ്പോള്‍ മാത്രമാണ് അത് തന്റെ ജീവസന്ധാരണത്തിന് എത്രയധികം അപരിത്യാജ്യമാണ് എന്ന് മത്സ്യം തിരിച്ചറിയുന്നത്.

ധാര്‍മ്മികതയും വിശ്വാസ്യതയും വ്യക്തിജീവിതത്തിലും ഇല്ലാതാകുമ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെതന്നെ അപകടത്തിലാക്കുമ്പോള്‍ മാത്രമേ അവയുടെ ജീവസന്ധാരണശേഷിയെക്കുറിച്ച് നാം മനുഷ്യരും ബോധവാന്മാരാകുകയുള്ളു. ആ ആശങ്കയാണ് ബഹു. ഹൈക്കോടതിയില്‍ മുഴങ്ങികേട്ട ശബ്ദത്തില്‍ പ്രതിഫലിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിലാണ് സ്റ്റീവന്‍ എം. ആര്‍ കോവെയും റബേക്ക ആര്‍. മെറിലും ചേര്‍ന്നെഴുതിയ The Speed of Trust എന്ന ഗ്രന്ഥത്തിന്റെ പ്രസക്തി നാം തിരിച്ചറിയേണ്ടത്. ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്‌കൂളില്‍ നിന്ന് എം. ബി. എ. ബിരുദം നേടിയ സ്റ്റീവനാണ് ഇതിന്റെ രചയിതാവ്. റബേക്ക സഹായിയും. ഫോര്‍ച്യൂണ്‍ 500 പട്ടികയിലുള്‍പ്പെട്ട ലോകത്തിലെ ഏറ്റവും മികച്ച വ്യവസായ സംരംഭങ്ങളുടെ പ്രതിഭാധനരായ മേധാവികള്‍ക്കും കാര്യദര്‍ശികള്‍ക്കും നേതൃത്വ പരിശീലന ക്ലാസ്സുകള്‍ എടുക്കുന്ന വിദഗ്ധനാണ് സ്റ്റീവന്‍. അദ്ദേഹത്തിന്റെ പിതാവ് സ്റ്റീവന്‍ കോവെ രചിച്ച സുപ്രസിദ്ധമായ ഗ്രന്ഥങ്ങള്‍തന്നെ ഇതിനോടകം ഡി സി ബുക്‌സ് VISWASYTHAYUDE-VIJAYAMമലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയകരമായ നേതൃത്വം വികസിപ്പിച്ചെടുക്കുന്നതിന് സ്ഥാപനഭരണകര്‍ത്താക്കളെ സജ്ജരാക്കുന്ന ഗീതോപദേശങ്ങളുടെ പ്രചാരകരാണ് സ്റ്റീവന്‍ കോവെയും സ്റ്റീവന്‍ എം. ആര്‍. കോവെയും. അവര്‍ പരിശീലിപ്പിക്കാത്ത കോര്‍പ്പറേറ്റ് ഭരണസാരഥികള്‍ അമേരിക്കയില്‍ ഇല്ലെന്ന് തന്നെ പറയാം. നേതൃത്വത്തിന്റെ കുറ്റങ്ങളും കുറവുകളും ചൂണ്ടികാണിക്കുകയും പരിഹാരമാര്‍ഗ്ഗങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കുന്ന ഈ ലീഡര്‍ഷിപ്പ് ഗുരുക്കന്‍മാര്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് ഭീകരന്മാര്‍ക്കിടയില്‍ ചെലുത്തുന്ന ഗുണപരമായ സ്വാധീനം നിസ്തുലമാണ്. രണ്ടുപേരുടേയും സുദീര്‍ഘമായ നേതൃത്വപരിശീലന പരിപാടികളില്‍ നിന്ന് സമാഹരിച്ച വൈജ്ഞാനികസമ്പത്ത് മുഴുവന്‍ ഈ ഗ്രന്ഥത്തിലുള്‍ക്കൊള്ളുന്നുണ്ട്. ബഹുരാഷ്ട്രകുത്തകകമ്പനികളുടെ മേധാവികള്‍ക്ക് മാത്രമല്ല, സമൂഹത്തിന്റെ ഏറ്റവും ചെറിയ പതിപ്പായ കുടുംബമെന്ന സംഘടനയുടെ നേതൃസ്ഥാനമലങ്കരിക്കുന്ന ഗൃഹനാഥനോ നായികക്കോ മനസ്സുവെച്ചാല്‍ ശീലിക്കാവുന്ന സല്‍പ്പെരുമാറ്റങ്ങളും അവയിലൂടെ ഉളവാകുന്ന അദ്വീതമായ നേട്ടങ്ങളും നന്മകളുമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയം. ഇതു വായിച്ചുതള്ളേണ്ട പുസ്തകങ്ങളുടെ ഗണത്തില്‍പ്പെടുന്ന ഒന്നല്ല, ഹൃദിസ്തമാക്കേണ്ട ഒന്നാണ്.

ഈ പുസ്തകത്തിന്റെ പാശ്ചാത്യകോര്‍പ്പറേറ്റ് വ്യവസായസംരംഭ പശ്ചാത്തലത്തില്‍ The Speed of Trust എന്ന പ്രയോഗത്തിന്റെ വ്യംഗ്യം ഇതാണ് – ഒരു കമ്പനിയുടെ (സംഘടനയുടെ) താഴെത്തട്ടിലുള്ള തൊഴിലാളികള്‍ മുതല്‍ അതിന്റെ മേലധികാരികള്‍, മേധാവികള്‍, ഭരണസമിതിയംഗങ്ങള്‍, ഓഹരിയുടമകള്‍, ഉപഭോക്താക്കള്‍, നിക്ഷേപകര്‍ പൊതുസമൂഹം എന്നിങ്ങനെയുള്ള സകലഗുണഭോക്താക്കളും പരസ്പരവിശ്വാസം കാത്തുസൂക്ഷിക്കുന്നവരാണെങ്കില്‍ പാഴ്ചിലവുകള്‍ പരമാവധി ഒഴിവാക്കാനും പദ്ധതിനിര്‍വഹണത്തിലുണ്ടാകുന്ന കാലവിളംബം പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്ത് പരമാവധിലാഭക്ഷമത കൈവരിച്ച് എല്ലാവര്‍ക്കും ലാഭം മാത്രം പ്രദാനം ചെയ്യുന്ന ഒരു സംരംഭം പടുത്തുയര്‍ത്താനും വളരെ വേഗം സാധ്യമാണ്. ഒരു വ്യവസായ സംരംഭത്തിന്റെ വിജയപരാജയങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ നേട്ടങ്ങള്‍ക്കോ കോട്ടങ്ങള്‍ക്കോ വിധേയരാകുന്ന തല്പ്പരകക്ഷികളെയാണ് ഗുണഭോക്താക്കള്‍ എന്ന പദം അര്‍ത്ഥമാക്കുന്നത്.

ഒരു സംരംഭത്തില്‍, സംഘടനയില്‍, കുടുംബത്തില്‍ വിശ്വാസ്യത സൃഷ്ടിക്കുവാനും, പരിപോഷിപ്പിക്കുവാനും, നിലനിര്‍ത്തുവാനും, വ്യാപിപ്പിക്കുവാനും, പകര്‍ന്നുകൊടുക്കുവാനും മുന്‍കൈയെടുക്കേണ്ടത് അവയുടെ സാരഥികളാണ്. വിശ്വാസ്യതയുടെ നാലു മര്‍മ്മങ്ങളായ സ്വഭാവഗുണം, സാമര്‍ഥ്യം, കര്‍മശേഷി, ഫലസിദ്ധി എന്നിവയെപ്പറ്റി ഗ്രന്ഥകാരന്‍ പ്രതിപാദിക്കുന്നു. ഇതിനോടൊപ്പം വാറന്‍ ബഫറ്റിനെ പോലുള്ള പ്രഗത്ഭരായ വ്യക്തികള്‍ സ്ഥിരമായി പാലിക്കുന്ന 13 ശീലങ്ങളായ – നേര് നേരേ ചൊവ്വേ പറയുക, ആദരവ് പ്രകടിപ്പിക്കുക, സുതാര്യത സൃഷ്ടിക്കുക, തെറ്റുകള്‍ തിരുത്തുക, കൂറ് പുലര്‍ത്തുക, കാര്യസിദ്ധി നേടുക, മികവ് സമ്പാദിക്കുക, യാഥാര്‍ത്ഥ്യങ്ങളെ നേരിടുക, കൃത്യാകൃത്യങ്ങള്‍ സ്പഷ്ടികരിക്കുക, ധാര്‍മ്മിക ബാധ്യതയേല്‍ക്കുക, ആദ്യം അപരന് കാത് കൊടുക്കുക, വാഗ്ദാനങ്ങള്‍ പാലിക്കുക, വിശ്വാസം പകര്‍ന്നു കൊടുക്കുക എന്നിവയെപ്പറ്റിയും ഈ ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഈ പുസ്തകം വിശ്വാസ്യതയുടെ വിജയം എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് ജോസ് വടക്കന്‍ ആണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രതിയോഗി, ശനിമാഹാത്മ്യം, ബുദ്ധമാര്‍ഗം: ശ്രീബുദ്ധന്റെ ജീവിതവും ദര്‍ശനവും (വിവര്‍ത്തനങ്ങള്‍) എന്നീ പുസ്തകങ്ങളും ലോക ഇതിഹാസകഥകള്‍ ബൃഹദ് സമാഹാരത്തിലെ ഗ്രീക്ക് ദേവീദേവന്മാരെക്കുറിച്ചുള്ള കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കാരൂറിന്റെ കഥകളെക്കുറിച്ച് ഡോ കെ എസ് രവികുമാര്‍ എഴുതുന്നു..

$
0
0

DR-K-S-RAVIKUMAR

മലയാള ചെറുകഥാസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച എഴുത്തുകാരനാണ് കാരൂര്‍ എന്ന് അറിയപ്പെടുന്ന കാരൂര്‍ നീലകണ്ഠപിള്ള. ഒരു കാലഘട്ടത്തില്‍ ഏറ്റവും വായിക്കപ്പെട്ടിരുന്നത് ഇദ്ദേഹത്തിന്റെ ചെറുകഥകളായിരുന്നു. അവയില്‍ ചിലത് സമാഹരിച്ച് പുറത്തിറക്കിയ പുസ്തകമാണ് മരപ്പാവകളും മറ്റ് പ്രധാന കഥകളും. ഡി സി ബുക്‌സ് പ്രിസിദ്ധീകരിച്ച ഈ പുസ്തകത്തന് അവതാരിക എഴുതിയിരിക്കുന്നത് സാഹിത്യ വിര്‍മശകനും എഴുത്തുകാരനുമായ ഡോ കെ എസ് രവികുമാറാണ്. പുസ്തകത്തിന്റെ 7-ാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.

പുസ്തകത്തിന് ഡോ കെ എസ് രവികുമാര്‍ എഴുതിയ അവതാരിക;

കേവലം വായനാനുഭവം എന്നതില്‍ക്കവിഞ്ഞ് ജീവിതത്തിന്റെ ആഴവും സങ്കീര്‍ണ്ണതയും അനുഭവിപ്പിക്കാന്‍ കഴിയുന്ന സാഹിത്യരൂപമായി മലയാള ചെറുകഥയെ മാറ്റിയെടുത്ത എഴുത്തുകാരനാണ് കാരൂര്‍ നീലകണ്ഠപിള്ള. പുറമേ ലളിതവും സാധാരാണവുമെന്ന് തോന്നിപ്പിക്കുന്ന രചനകള്‍ കൊണ്ട് മനുഷ്യവസ്ഥയിലേക്ക് അദ്ദേഹം അഗാധമായ ഉള്‍ക്കാഴ്ച പകര്‍ന്നു.

MARAPPAVAകഥയുടെ വാങ്മയ പരിധിയെ അതിവര്‍ത്തിക്കുന്ന ജീവിതസത്യത്തിന്റെ ഘനസാന്നിധ്യം അവയിലുണ്ട്. പാശ്ചാത്യസാഹിത്യത്തില്‍നിന്ന് സംക്രമിച്ചെത്തിയ ചെറുകഥ എന്ന സാഹിത്യരൂപത്തിന്റെ കലാതന്ത്രം ഏറ്റവും മികവോടെ പ്രയുക്തമാക്കിയ നവോത്ഥാനകാല കഥാകൃത്താണ് കാരൂര്‍. ഭാവസൂക്ഷ്മതയും ശില്പദക്ഷതയും ഒട്ടും പ്രകടനാത്മകമല്ലാതെ ആ ചെറുകഥയില്‍ സമന്വയിച്ചു. തന്റെ സമകാലികരായ മറ്റു കഥാകാരന്മാര്‍ മിക്കവര്‍ക്കും ഉണ്ടായിരുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കാരൂറിന് ഇല്ലായിരുന്നു. എങ്കിലും പാശ്ചാത്യ മാതൃകയില്‍ ഉള്ള ചെറുകഥ എന്ന സാഹിത്യരൂപത്തിന്റെ ഏകാഗ്രവും സംക്ഷിപ്തവുമായ ശില്പസ്വഭാവം അക്കൂട്ടത്തില്‍ ഏറ്റവും നന്നായി പ്രകടിപ്പിച്ചത് അദ്ദേഹമാണ്.

ഏതു മാനദണ്ഡം വെച്ചളന്നാലും കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കുവാന്‍ ശക്തിയുള്ള കഥകള്‍ ആ തലമുറയില്‍ ഏറ്റവും കൂടുതല്‍ എഴുതിയത് കാരൂര്‍ തന്നെ…!


സര്‍ക്കാര്‍ ഉദ്യോഗം കൈപ്പിടിയില്‍ ഒതുക്കാം

$
0
0

PSC-EXAM

വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ഉള്‍പ്പെടെയുള്ള തസ്തികകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്. ജൂലൈ അവസാനത്തോടു കൂടി എല്‍ ഡി സി പരീക്ഷകളും ആരംഭിക്കും. ഇനിയും കുടുതല്‍ തസ്തികകളിലേയ്ക്ക് അപേക്ഷകള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കായുള്ള ഈ അവസരങ്ങളുടെ ഒഴുക്ക് ഉദ്യോഗര്‍ത്ഥികള്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ അവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം – ചിട്ടയോടുകൂടിയുള്ള പഠനം.

ഒരുപാടുകാര്യങ്ങള്‍ കൂട്ടിയിട്ടു പഠിക്കുന്നതിനേക്കാള്‍ ഓരോ പരീക്ഷയ്ക്കും psc-malayalamഅവശ്യമുള്ളത് മാത്രം സിലബസിനനുസരിച്ച് പഠിക്കുക എന്നതാണ് ഉത്തമമായ മാര്‍ഗ്ഗം. ലാസ്റ്റ് ഗ്രേഡ് പരീക്ഷകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ വിദ്യാഭ്യാസ യോഗ്യതയില്‍ വന്നിരിക്കുന്ന മാറ്റം പ്രത്യേകം ശ്രദ്ധിക്കണം. സിലബസ് എന്താണ്? CODEപൊതുവിജ്ഞാനം, ആനുകാലികം, കേരള നവോത്ഥാനം, ജനറല്‍ സയന്‍സ്, ലളിതമായ ഗണിതം തുടങ്ങിയവയാണ് ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിലെ സിലബസ്. അപ്പോള്‍ പഠനവും അപ്രകാരമാവണം. എന്നാല്‍ എല്‍ ഡി സി അല്ലെങ്കില്‍ ഡിഗ്രി നിലവാരമുള്ള പരീക്ഷകള്‍ക്ക് ഈ സിലബസ്സ് ബാധകമല്ല. ആ പരീക്ഷകളില്‍ പഠനത്തിന് ആഴം കൂട്ടേണ്ടതാണ്.

GANITHAMഒരു മണിക്കൂര്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ നിര്‍ണ്ണയിക്കപ്പെടുന്നത് മത്സരാര്‍ത്ഥികളുടെ ഭാവിജീവിത വിജയമാണ്. അതിനായി നിങ്ങള്‍ ഒരു ദിവസം മാറ്റി വയ്‌ക്കേണ്ടത് കുറഞ്ഞത് അഞ്ച് മണിക്കൂറാണ്. നിരന്തരമായി, ചിട്ടയോടു കൂടിയുള്ള പഠനം ഒരു സര്‍ക്കാര്‍ PSC-GANITHAMഉദ്യോഗസ്ഥനാകുക എന്ന സ്വപ്‌നത്തിലേയ്ക്ക് നിങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു. ഇതോടൊപ്പം വേണ്ടതാണ് പഠനവഴികളുടെ ശരിയായ തിരഞ്ഞെടുപ്പ്.

ഡി സി ബുക്‌സ് ഐ റാങ്ക് മുദ്രണത്തില്‍ പ്രസിദ്ധീകരിക്കുന്ന ഓരോ പുസ്തകവും ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. പി എസ് സി ലാസ്റ്റ് ഗ്രേഡ് എക്‌സാം റാപിഡ്, പി എസ് സി ലാസ്റ്റ് ഗ്രേഡ് മുന്‍വര്‍ഷചോദ്യപേപ്പര്‍ വര്‍ക്ക്ബുക്ക്, PSC-LGSഎല്‍ഡിസി ടോപ്പ് റാങ്കര്‍, എല്‍ഡിസി മുന്‍വര്‍ഷചോദ്യപേപ്പറുകളും അനുബന്ധവസ്തുതകളും, പി എസ് സി നിരന്തരം ആവര്‍ത്തിക്കുന്ന 10000 ചോദ്യങ്ങള്‍, പി എസ് സി ആവര്‍ത്തിക്കുന്ന 1000 മലായാളഭാഷാചോദ്യങ്ങള്‍, PSC Most Frequently repeated 5000 English Questions, പി എസ് സി കോഡ് PSC-ITIമാസ്റ്റര്‍ 1, പി എസ് സി കോഡ് മാസ്റ്റര്‍ 2, പി എസ് സി കോഡ് മാസ്റ്റര്‍ 3( എല്‍ ഡി സി സ്‌പെഷ്യല്‍), പ്രായോഗിക ഗണിതം. മത്സരപ്പരീക്ഷകള്‍ക്കുള്ള ഗണിതം, മത്സരപ്പരീക്ഷകളിലെ ഐ ടിയും സൈബര്‍ലോയും, COMPREHENSIVE OBJECTIVE INDIAN HISTORY AND FACTS ABOUT INDIA തുടങ്ങി ഓരോ വിഷയത്തിലും മത്സരാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടായ നിരവധി പുസ്തകങ്ങളുടെ സഞ്ചയമാണ് ഐ റാങ്ക് മുദ്രണത്തിലൂടെ ഡി സി ബുക്‌സ് ഒരുക്കുന്നത്.

അവസരങ്ങള്‍ അപൂര്‍വ്വമാണ്. അവ വരുമ്പോള്‍ പ്രയോജനപ്പെടുത്തുക…!

തിരുമേനിയുടെ തിരുഫലിതങ്ങള്‍

$
0
0

THIRUPHALITHANGAL

“തോമാച്ചന്റെ മകന് സുന്ദരിയും സല്‍സ്വഭാവിയും ഉന്നത ബിരുദധാരിയും നല്ല ജോലിയും ശമ്പളവും ദൈവസാക്ഷ്യമുള്ളവളും ഉന്നതകുലജാതയുമായ ഒരു പെണ്ണിനെ വേണം അല്ലേ… കൊള്ളാം..ഇത്തരം ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ സന്ന്യാസിയായിപ്പോകുമായിരുന്നോ എന്റെ തോമാച്ചാ….!”

ഒരിക്കല്‍ നിറയെ നിബന്ധനകളുമായി മകന് പെണ്ണന്വേഷിച്ച് തന്നെ സമീപിച്ച ആളോട് മാര്‍ ക്രിസോസ്റ്റം തിരുമേനി പറഞ്ഞതിങ്ങനെയാണ്. ഇങ്ങനെ നര്‍മ്മംകലര്‍ന്ന രീതിയില്‍ കുറിക്കുകൊള്ളുന്ന വര്‍ത്തമാനങ്ങള്‍ പറയാന്‍ ഈ കൊച്ചുകേരളത്തില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയോളം ആരും വരില്ല. നൂറിന്റെ നിറവില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും അദ്ദേഹം ജാതിമതഭേദമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ടവനാകുന്നതും ആരാധ്യപുരുഷനാകുന്നതും അതുകൊണ്ടുമാത്രമാണ്.

THIRUBHALITHANGALതന്റെ പ്രസംഗങ്ങളിലും എന്തിന് കുശലാന്വേഷത്തില്‍ വരെ ഹാസ്യത്തിന്റെ മേമ്പൊടിയുള്ള നര്‍മ്മം കലര്‍ത്തിയേ അദ്ദേഹം സംസാരിക്കു. അത് പക്ഷേ ആരെയും വേദിപ്പിക്കാറുമില്ല അരിശംകൊള്ളിക്കാറുമില്ല. ഓര്‍ത്തോര്‍ത്ത് ചിരിക്കാനും ചിരിച്ച് ചിരിച്ച് ചിന്തിക്കാനുമുള്ള വക അദ്ദേഹത്തിന്റെ ഇത്തരം ഫലിതങ്ങളില്‍ ഉണ്ടാകും. ഒരിക്കല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച അദ്ദേഹം തടവുകാരോടായി പറഞ്ഞു;

“എന്റെ സഹോദരന്മാരെ കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണം. നില്‍ക്കാനറിയാത്തതാ നിങ്ങളുടെ പ്രശ്‌നം. അതറിഞ്ഞില്ലെങ്കില്‍ ജയിലിനകത്താകും. അതറിയാമെങ്കില്‍ എപ്പിസ്‌ക്കോപ്പായെ ഒക്കെയാകാം..!”

ഇങ്ങനെ ചിരിമുത്തുകള്‍ പൊഴിക്കുന്ന ഫലിതങ്ങള്‍ കോര്‍ത്തിണക്കി തിരുഫലിതങ്ങള്‍ എന്നപേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി അമൃതരാജ് സമാഹരിച്ച ക്രിസോസ്റ്റം തിരുഫലിതങ്ങള്‍ക്ക് അവതാരിക എഴുതിയിരിക്കുന്നത് ഡി ബാബുപോളാണ്. ഇപ്പോള്‍ പുസ്തകത്തിന്റെ നാലാമത് പതിപ്പാണ് പുറത്തുള്ളത്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ക്രിസോസ്റ്റം തിരുമേനിയുടെ മറ്റ് കൃതികള്‍

നാല് കുട്ടിക്കഥകളുമായി ‘ബൗ …ബൗ’

$
0
0

nalu-kadhakal

ഞാനൊരു നായ്ക്കുട്ടി എന്തു പേരിട്ടും നിങ്ങൾക്ക് എന്നെ വിളിക്കാം. കഴിഞ്ഞ രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്. തിന്നാനെന്തെങ്കിലും കിട്ടിയേ തീരൂ. വീടായ വീടുകളുടെ അടുക്കളപ്പുറത്തെല്ലാം അവൻ പോയി നോക്കി. കള്ളപ്പൂച്ചകൾ എല്ലാം നക്കിതുടച്ചു വച്ചിരിക്കുന്നു. വിശന്നു വളഞ്ഞ അവന്റെ മുന്നിലേക്ക് പെട്ടെന്നൊരു എല്ലിൻകഷണം വന്നു വീണു. അടുത്ത ഇറച്ചി വെട്ടുകാരന്റെ കടയിൽ നിന്നും ഒരാൾ എറിഞ്ഞു തന്നതാണ്.

അവൻ അത് എടുത്തു കൊണ്ടോടി.അത് ആരും കാണാതെ തിന്നാനായി പുഴയ്ക്കക്കരെയുള്ള സ്ഥലത്തേക്ക് ഓടി. മുന്നിൽ കണ്ട പാലത്തിലൂടെ നടക്കുമ്പോൾ. അവൻ വെള്ളത്തിലേക്ക് നോക്കി അതാ വെള്ളത്തിൽ തന്നെപ്പോലൊരു നായക്കുട്ടി. അവനു ദേഷ്യത്തെ വന്നു അവൻ ബൗ ബൗ ന്നു കുറച്ചു … വായിലിരുന്ന എല്ലിൻകഷ്ണം താഴെ പോവുകയും ചെയ്തു.

bow-bowമധ്യവേനലവധി കഴിയാറായി. ഇനി വെറും ഒരാഴ്ച കൂടിയേ ഉള്ളൂ. കുട്ടികൾക്ക് പുത്തൻ കഥകൾ പറഞ്ഞു കൊടുക്കാനും അവരെ കൊണ്ട് പുസ്തകങ്ങൾ തനിയെ വായിപ്പിക്കാനുമൊക്കെ ഈ അവധികാലം പ്രയോജനപ്പെടുത്തണം. അക്ഷരം പഠിച്ചുവരുന്ന കുട്ടികൾക്ക് തനിയെ വായിച്ചു രസിക്കാൻ പറ്റിയ പുസ്തകമാണ് ഒരു ഡി സി മാമ്പഴം പ്രസിദ്ധീകരണമായ ബൗ …ബൗ…

രസകരമായ നാല് കഥകളാണ് ബൗ …ബൗ വിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടിയനുറുമ്പും കീരനണ്ണാനും , ആനയും ഉറുമ്പും , മണ്ണാങ്കട്ടയും കരിയിലയും , ബൗ ….ബൗ എന്നിവ. വലിയ അക്ഷരങ്ങളിൽ ചിത്രങ്ങളോടു കൂടിയ പുസ്തകം കുട്ടികൾക്ക് വായിക്കാൻ തോന്നും വിധമാണ് തയ്യാറാക്കിയിരിക്കുന്നത്.

കഥകൾ പുനരാഖ്യാനം ചെയ്തിരിക്കുന്നത് ആബിദ യൂസഫ് , കെ . ശ്രീകുമാർ എന്നിവരാണ്. ചിത്രങ്ങൾ വരച്ചിരിക്കുന്നത് സന്ദീപ് കെ ലൂയിസ് , രാജീവ് എൻ ടി , ജാഫർ എം എസ് എന്നിവരാണ്

കൗമാരജീവിതത്തിന്റെ വിശുദ്ധ പുസ്തകം

$
0
0

ayus

മലയാളിയുടെ വായനയില്‍ മൂന്ന് പതിറ്റാണ്ടു നിറഞ്ഞു നിന്ന നോവലാണ് സി.വി.ബാലകൃഷ്ണന്റെആയുസ്സിന്റെ പുസ്തകം‘ . മധ്യതിരുവിതാംകൂറില്‍ നിന്നും മലബാറിലേയ്ക്കു കുടിയേറിയ ക്രിസ്ത്യാനികളുടെ കഥ പറയുന്ന നോവലിലൂടെ യോഹന്നാന്‍ എന്ന കൗമാരക്കാരന്റെ ജീവിതമാണ് സി.വി.ബാലകൃഷ്ണന്‍ വരച്ചിട്ടത്. കൗമാര ജീവിതത്തിന്റെ വിശുദ്ധ പുസ്തകമായി തലമുറകള്‍ കൈമാറിപ്പോന്ന ‘ആയുസ്സിന്റെ പുസ്തകം‘ ചില വര്‍ഷങ്ങളില്‍ കേരളത്തിലും പുറത്തും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമായിരുന്നു. അതിലുമേറെ പേരെ ജീവിതം എന്താണെന്ന് തിരിച്ചറിയാന്‍ സഹായിച്ച പുസ്തകം കൂടിയാണിത്.

ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടമാവുകയും അപ്പനില്‍ നിന്ന് അവഗണന മാത്രം നേടുകയും ചെയ്തിരുന്ന യോഹന്നാനെ മുത്തച്ഛന്റെ ആത്മഹത്യ കൂടുതല്‍ ഏകാകിയാക്കി. സഹോദരി ആനി ഇടവകയിലെ അസിസ്റ്റന്റ് വികാരി മാത്യുവിനൊപ്പം ഒളിച്ചോടുകയും കാമുകി റാഹേല്‍ കന്യാസ്ത്രിയാവുകയും കൂടി ചെയ്തപ്പോള്‍ അവര്‍ കൂടുതല്‍ ഒറ്റപ്പെട്ട യോഹന്നാന്‍ സാറ എന്ന വിധവയുമായി ബന്ധം സ്ഥാപിച്ചു. സാറായെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന തോമാ, തന്റെ മകനും അവളുമായുള്ള ബന്ധം കണ്ടെത്തുന്നു. ഇതിന്റെ പേരില്‍ സാറായെ തോമാ കഴുത്തു ഞെരിച്ചു കൊല്ലുന്നു. ഇതേ തുടര്‍ന്നുള്ള യോഹന്നാന്റെ മാനസികാവസ്ഥകളോടെയാണ് നോവല്‍ സമാപിക്കുന്നത്.

ayusinte-pysthakamവായനാനുഭൂതികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു ‘ആയുസ്സിന്റെ പുസ്തകം‘ 1984ല്‍ ആണ് പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്. അതിനുമുമ്പ് 1983 ഏപ്രില്‍ മാസം മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ:പ്രസിദ്ധീകരിച്ചുവന്നു. ആദ്യാവസാനം ബൈബിളിനെ പിന്തുടരുന്ന ഭാഷയും ആഖ്യാനശൈലിയും ഈ കൃതിയുടെ ഒരു പ്രത്യേകതയാണ്.

1940കളുടെ പശ്ചാത്തലത്തില്‍ മലബാറിലെ ക്രിസ്ത്യന്‍ കുടിയേറ്റക്കാരുടെ കഥ പറഞ്ഞ എസ്.കെ. പൊറ്റെക്കാടിന്റെ വിഷകന്യക എന്ന പ്രസിദ്ധ നോവലുമായി ആയുസ്സിന്റെ പുസ്തകത്തെ താരതമ്യം ചെയ്യാറുണ്ട്. പൊറ്റെക്കാട്, വെളിയില്‍ നിന്നുള്ള നിരീക്ഷകന്റെ നിലപാടില്‍ കഥ പറഞ്ഞപ്പോള്‍, നോവലിന്റെ ലോകത്തിലെ ഒരംഗമെന്ന നിലയിലാണ് സി.വി.ബാലകൃഷ്ണന്റെ ആഖ്യാനമെന്ന് സക്കറിയ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1940കളില്‍ നിന്ന് 1960കളിലെത്തിയപ്പോള്‍ കുടിയേറ്റക്കാരുടെ ലോകത്തില്‍ വന്ന മാറ്റത്തേയും ‘ആയുസ്സിന്റെ പുസ്തകം‘ പതിഫലിപ്പിക്കുന്നു.

ഏറെ ശ്രദ്ധിക്കപ്പെട്ട ഈ നോവല്‍ അനേകം പതിപ്പുകളിലൂടെ കടന്നുപോയി. ‘ആയുസ്സിന്റെ പുസ്തകം‘ തമിഴ് ഭാഷയില്‍, ‘ഉയിര്‍ പുത്തഗം’ എന്ന പേരില്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാടകാവിഷ്‌കരണം സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകോത്സവത്തില്‍ അഞ്ചു പുരസ്‌കാരങ്ങള്‍ നേടി.

കബളിപ്പിക്കപ്പെടുന്ന മലയാളികള്‍..!

$
0
0

njanpettu

കേരളത്തിന്റെ സാമൂഹ്യചരിത്രം സശ്രദ്ധം പഠിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുന്ന ഒരു കാര്യം മലയാളികള്‍ കൂട്ടമായി പലപ്പോഴും കബളിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. അത്തരം കൂട്ടക്കബളിപ്പിക്കലുകളെപ്പറ്റി, അതുനടപ്പാക്കിയ പ്രായോഗികവശങ്ങളെപ്പറ്റിയും മലയാളികള്‍ ഒരിക്കലും പാഠം പഠിക്കാതെ ഈയാംപാറ്റകണക്ക് അത്തരം കുതന്ത്രങ്ങളില്‍ ചെന്നുവീഴുന്നതിനെപ്പറ്റിയും വിശകലനാത്മകമായി പരിശോധിച്ചുകൊണ്ട് പ്രശാന്ത് മിത്രന്‍ തയ്യാറാക്കിയ പുസ്തകമാണ് ഞാന്‍ പെട്ടു; കബളിപ്പിക്കപ്പെടുന്ന മലയാളി.

ദശാബ്ദങ്ങളായി മലയാളിയെ പ്രലോഭിപ്പിക്കുന്ന വാചകമാണ് ‘ഒന്നുവച്ചാല്‍ പത്ത്, പത്ത് വച്ചാല്‍ നൂറ്….’. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാത്ത ഈ മനോഭാവത്തെ തിരിച്ചറിഞ്ഞ് അതിനെ ചൂഷണം ചെയ്യുകയായിരുന്നു കബളിപ്പിക്കലുകളുടെ എല്ലാം പിന്നില്‍ ഒളിഞ്ഞു കിടന്നിരുന്നത്. സ്വാതന്ത്ര്യത്തിനുമുമ്പുള്ള കേരളത്തിന്റെ സാമ്പത്തികാന്തരീക്ഷത്തില്‍ വ്യാപകമായ വലിയ തട്ടിപ്പുകള്‍ക്കുള്ള സാധ്യതകള്‍ കുറവായിരുന്നു. അതിനുശേഷം രേഖപ്പെടുത്തിയിട്ടുള്ള വലിയതോതിലുള്ള ആദ്യ കബളിപ്പിക്കലുകള്‍ മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് (പ്രത്യേകിച്ചും എസ് എസ് എല്‍ സി) തുടങ്ങിയവയിലും ഒപ്പം വിദേശതൊഴിലവസരങ്ങള്‍ തേടുന്നവരെ വ്യാജവിസയിലൂടെ കബളിപ്പിക്കുന്നതും ആയിരുന്നു. 1980 കളില്‍ ബ്ലേഡ് കമ്പനി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സാമ്പത്തികസ്ഥാപനങ്ങള്‍ ആവിര്‍ഭവിച്ചു. ബ്ലേഡുകൊണ്ടു മുറിഞ്ഞാലും മുറിച്ചാലും ആ സമയത്ത് വേദന അനുഭവപ്പെടില്ല, അല്പനേരത്തിനുശേഷമായിരിക്കും വേദന തോന്നുക. അതേപോലെയാണ് ഈ സാമ്പത്തികസ്ഥാപനങ്ങളും. അവിടെ പണം നിക്ഷേപിക്കുകയോ കടമെടുക്കുയോ ചെയ്ത പലര്‍ക്കും ദുരിതപൂര്‍ണ്ണമായ അനുഭവങ്ങളാണ് അതു നല്‍കിയത്.

njanpettuപിന്നീട് പെട്ടന്നു തഴച്ചു വളര്‍ന്ന ഒരു പ്രസ്ഥാനമായിരുന്നു ആട്-മാഞ്ചിയം-തേക്ക് തട്ടിപ്പ്. സമാനമായ രീതിയില്‍ മലയാളിയുടെ പൊങ്ങച്ച സംസ്‌കാരത്തിലേക്ക് എമുതട്ടിപ്പും പിന്നെ പറന്നിറങ്ങി. തട്ടിപ്പുകള്‍ ആധുനിക യുഗത്തിലേക്ക് കടന്നപ്പോള്‍, തലമുറകള്‍ മാറിയപ്പോള്‍ തട്ടിപ്പു പ്രസ്ഥാനവും ആധുനികവത്കരിച്ചു. അതിന്റെ ഒരു മാതൃകയാണ് മണിച്ചെയിന്‍ തട്ടിപ്പ്. മറ്റൊന്നാണ് ഡയറക്ട് മാര്‍ക്കറ്റ് ചെയിന്‍. ലൈംഗികശക്തി കൂട്ടാനുള്ള ‘ദിവ്യൗഷധ’വും കഷണ്ടിക്കുള്ള മരുന്നുകളും നടുവേദനക്കുള്ള പ്രതിവിധിയും ഒക്കെ ആസൂത്രിത തട്ടിപ്പുകള്‍ക്ക് മാര്‍ഗങ്ങളാക്കി മാറ്റി. മലയാളികളെ സാമൂഹികമായും രാഷ്ട്രീയമായും പലപ്പോഴും പിടിച്ചുകുലുക്കിയിട്ടുള്ളതാണ് സെക്‌സ് തട്ടിപ്പുകള്‍. ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച പലസെക്‌സ് തട്ടിപ്പുകള്‍ക്കും ഒപ്പം സംബന്ധവും അറബിക്കല്യാണവും മൈസൂര്‍ക്കല്യാണവും ഒക്കെ വ്യത്യസ്തമായ സെക്‌സ് തട്ടിപ്പുകള്‍തന്നെ എന്ന് ഗ്രന്ഥകാരന്‍ ഉദാഹരിക്കുന്നു.

ഡിജിറ്റല്‍ യുഗത്തിന്റെ കാലത്ത് ഇ-തട്ടിപ്പുകളും ആരംഭിച്ചുകഴിഞ്ഞു. അതും പ്രധാനമായും സാമ്പത്തികനഷ്ടത്തിലേക്കാണ് നയിക്കുന്നത്. ദൈവത്തെ സാക്ഷിനിര്‍ത്തി വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു മേഖലയാണ്. കുബേര്‍കുഞ്ചിയും ഭാഗ്യരത്‌നങ്ങളും മറ്റുമായി അവ എന്നും പ്രയാണം തുടരുന്നു.

കേരളം 60 പുസ്തകപരമ്പരയുടെ ഭാഗമായി ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുള്ള ‘ഞാന്‍ പെട്ടു: കബളിപ്പിക്കപ്പെടുന്ന മലയാളി‘ കേരളസമൂഹത്തിലെ ആസൂത്രിതവും വ്യാപകവുമായ തട്ടിപ്പുകളുടെ ചരിത്രവഴികളിലൂടെയുള്ള ഒരു സഞ്ചാരം എന്നതിലുപരി ഒരു രസകരമായ ഡോക്യുമെന്റേഷനുംകൂടിയാണ്. നമ്മുടെ സമൂഹം പല കാലങ്ങളിലായി ഇങ്ങനെ പല തരത്തില്‍ ആസൂത്രിതമായ പറ്റിക്കലുകള്‍ക്കു വിധേയമായിട്ടുണ്ടെന്ന് മനസ്സിലാക്കേണ്ടതുതന്നെ. നിരവധി ഉദാഹരണങ്ങളും ഉദ്ധരണികളും അടക്കം വളരെ രസകരമായി എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകം മലയാളികള്‍ ഓരോരുത്തരും നമ്മുടെ സമൂഹത്തെ തിരിച്ചറിയാനും സ്വയം ഏതെങ്കിലും അബദ്ധത്തില്‍ ചെന്നുവീഴാതിരിക്കാനും വായിക്കേണ്ട പുസ്തകമാണ്.

101 ഇസ്ലാം കഥകളെക്കുറിച്ച് വിനോദ്കുമാര്‍ പെരുമ്പള എഴുതിയ ആസ്വാനക്കുറിപ്പ്

$
0
0

101-kathakal

മുഹമ്മദ് ശമീം ഉമരി എഴുതിയ നന്മയുള്ള 101 ഇസ്ലാം കഥകളെക്കുറിച്ച് സാഹിത്യനിരൂപകനായ വിനോദ്കുമാര്‍ പെരുമ്പള എഴുതിയ ആസ്വാനക്കുറിപ്പ്;

“ചിന്തനീയങ്ങളായ കഥകള്‍”

ലോകത്തെമ്പാടും വിപ്ലവകരമായ രീതിയില്‍ സ്വാധീനം ചെലുത്തി വരുന്ന ഒരു തത്ത്വസംഹിതയാണ് ഇസ്ലാമിക ദര്‍ശനങ്ങള്‍. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ചരിത്രസത്യങ്ങള്‍ അതിന്റെ പ്രായോഗികതയിലൂന്നി അനുദിനം കൂടുതല്‍ പ്രസക്തിയുള്ളതായിത്തീരുന്നു. ഇസ്ലാമിക സാഹിത്യത്തില്‍ അഗാധ പാണ്ഡിത്യം നേടിയിട്ടുള്ള മുഹമ്മദ് ശമീം ഉമരി എന്ന അദ്ധ്യാപകന്റെ വിപുലമായ വായനാനു ഭവങ്ങളില്‍നിന്ന് കോരിയെടുത്ത മുത്തുകളാണ് 101 ഇസ്ലാം കഥകള്‍. നാല്പതോളം ഇസ്ലാമിക ഗ്രന്ഥങ്ങളുടെ കര്‍ത്താവായ മുഹമ്മദ് ശമീം ഉമരിയുടെ ആഖ്യാനമികവ് ഈ പുസ്തകത്തെ വായനക്കാരിലേക്കടുപ്പിക്കുന്നു.

അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഇതിലെ ഭൂരിഭാഗം കഥകളും. പ്രവാചകന്‍ നൂഹ് (നോഹ)ന്റെ ജീവിത ദര്‍ശനം വെളിവാക്കുന്ന കഥകളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇമാം മാലിക്, ശൈഖുമാര്‍, സൂഫിവര്യന്‍മാര്‍, വിവിധ ഭക്തന്‍മാര്‍ എന്നിവരുടെ ജീവിതത്തില്‍ നടന്ന പ്രധാന സംഭവങ്ങള്‍ വലിയ സന്ദേശം നല്‍കുന്ന കഥകളായി നമ്മുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. ഖലീഫമാരായ അലി, ഉമര്‍, ഹാറൂണ്‍ റശീദ് തുടങ്ങിയവരുടെ ഭരണകാലത്ത് നടന്ന സംഭവങ്ങള്‍, അവ സമൂഹത്തിന് നല്‍കുന്ന സന്ദേശങ്ങള്‍, വ്യക്തികളുടെ തര്‍ക്കങ്ങള്‍ പരിഹരിച്ച രീതികള്‍ എന്നിവയൊക്കെ മനോഹരമായ കഥകളിലൂടെ അനുവാചകരുടെ മനസ്സിനെ സ്വാധീനിക്കുന്നു. പ്രവാചകനും പെരുങ്കള്ളനും എന്ന ഒന്നാമത്തെ കഥയില്‍, തന്നെ കാണാനെത്തിയ നുണയനും ക്രൂരനുമായ ഒരു പെരുങ്കള്ളന്റെ വ്യക്തിത്വത്തെ പ്രവാചകന്‍ എപ്രകാരം ശുദ്ധീകരിക്കുന്നുവെന്ന് കാണിച്ചു തരുന്നുണ്ട്.

” മകനെ, നിന്റെ ദു:ശ്ശീലങ്ങളില്‍ ഏതെങ്കിലുമൊന്ന് ഉപേക്ഷിക്കുവാന്‍ നീ തയ്യാറാണോ ?
എങ്കില്‍ നീ ഇനി മുതല്‍ നുണ പറയരുത് ”.

101-islam-kathakalപ്രവാകനോട് നുണ പറയരുതെന്ന സത്യം മാത്രം ചെയ്തതിനാല്‍ മോഷണം തുടരാന്‍ തീരുമാനിച്ച പെരുങ്കള്ളന്‍, മോഷ്ടിച്ച മുതലിനെപ്പറ്റി നുണ പറയേണ്ടി വരുമെല്ലോയെന്ന് ചിന്തിച്ചു തുടര്‍ന്ന് പ്രവാചകശാപത്തിലും ശിക്ഷയിലും ഭയന്ന് മോഷണം ഉപേക്ഷിക്കുകയും എല്ലാ ദു:ശ്ശീലങ്ങളില്‍നിന്നും മാറി ശിഷ്ടകാലം അധ്വാനിച്ചു ജീവിക്കുകയും ചെയ്യുന്ന ഒരു പെരുങ്കള്ളന്റെ കഥയാണിത്.

നൂറ്റിയൊന്നാമത്തെ കഥയില്‍ ഇയാസ്ബ്‌നുമു ആവിയ നടത്തിയ ഒരു വിധിന്യായത്തിന്റെ കഥയാണ്. പ്രതിയുടേയോ വാദിയുടേയോ നാവില്‍നിന്നും ഇറിയാതെ വീണുപോകുന്ന വാക്കില്‍നിന്നും സത്യത്തെ എങ്ങനെ അടര്‍ത്തിയെടുത്ത് നീതി പ്രഖ്യാപിക്കാമെന്ന് ഈ കഥ കാണിച്ചു തരുന്നു. പുണ്യ ഹജ്ജ് കര്‍മ്മത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്ന ‘ഹജ്ജും കൃഷിയും ” എന്ന കഥ ഓരോ മുസ്ലീമും വായിച്ചിരിക്കേണ്ട ഒന്നാണ്.

അബു ഉബൈഹ് അത്തസ്തരി, ഹജ്ജിലെ പ്രധാന ചടങ്ങായ അസ്വര്‍ നിസ്‌കാരത്തിനുശേഷം നിലം ഉഴുകുകയായിരുന്നു. അപ്പോള്‍ മറ്റൊരു സുഹൃത്ത് ഹജ്ജിനു ക്ഷണിച്ചപ്പോള്‍ അബു പറഞ്ഞു;

‘ ഇല്ല ഞാന്‍ ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല, കൃഷിപ്പണി ഇന്ന് തീര്‍ക്കണമെന്നാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്. അല്ലാഹുവിന് വേണ്ടി ചെയ്യുന്ന ഒരു കര്‍മ്മത്തില്‍ മറ്റൊരു കര്‍മ്മം കടത്തുവാന്‍ പാടില്ല. ഞാനിപ്പോള്‍ ചെയ്യുന്ന കൃഷിപ്പണി എഴുപത് ഹജ്ജിനേക്കാള്‍ പുണ്യകരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ”

101 ഇസ്ലാം കഥകള്‍ മറ്റു ഇതുഹാസകഥകളെപ്പോലെ എല്ലാ മനുഷ്യരുടേയും കഥകളാണ്. മനുഷ്യമനസ്സിലെ ശുദ്ധീകരിക്കാനും ധര്‍മ്മത്തിന്റെ പാതയിലേക്ക് നയിക്കാനും ഗുണപാഠമുള്ള ഇത്തരം കഥകള്‍ സഹായിക്കും. കഥകള്‍ സങ്കല്‍പ്പങ്ങളല്ല, ജീവിതം തന്നെയാണ്.

ബ‍‍ഷീറിന്റെ ഏതാനും കൃതികളിലൂടെ

$
0
0

basheerമലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരനും ബഷീറിന്റെ പ്രിയ സുഹൃത്തുമായിരുന്ന എം .ടി സുൽത്താന്റെ രചനകളെ കുറിച്ച് വാചാലമാവുന്നത് ഇങ്ങനെ ” ബഷീർ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികൾ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിത സന്ധികളിൽ നിന്ന് മനുഷ്യന്റെ അഗാധ സങ്കീർണതകളെ , ഒന്നുമറിയാത്ത നിഷ്കളങ്ക ഭാവത്തിൽ അനാവരണം ചെയ്യുന്നു കഥ പറയാനറിയുന്ന ഈ കാഥികൻ. ഞങ്ങളിൽ പലരും കഥ എഴുതാൻ പാടുപെടുമ്പോൾ, ബഷീർ അനായാസമായി കഥ പറയുന്നു .

ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട ജനകീയനായ എഴുത്തുകാരൻ ബ‍‍ഷീറിന്റെ ഏതാനും കൃതികളിലൂടെ

മാന്ത്രികപ്പൂച്ച

ഒരു മാത്രികപ്പൂച്ചയുടെ അവതാരത്തെ പറ്റിയാകുന്നു പറയാൻ പോകുന്നത്. പണ്ട് പണ്ട് manthrikapoochaമുതൽക്കേ അത്ഭുതങ്ങൾ ഒരുപാട് ഒരുപാട് ഈ ഭൂലോകത്ത് സംഭവിച്ചിട്ടുണ്ടല്ലോ. അത്തരം ഗൗരവമുള്ളൊരു കാര്യമല്ലിത്. ഇതൊരു സാധാരണ പൂച്ചയായി ജനിച്ചു. പിന്നെങ്ങിനെയാണ് ഇതൊരു മാന്ത്രിക പൂച്ചയായത്‌ ? പ്രശ്നത്തിന്റെ അകത്ത് ലേശം തമാശയുണ്ട്. ഇത് ലോകത്തിലെ ആദ്യത്തെ മാന്ത്രിക പൂച്ചയാണോ ? സംശയമാണ്. പ്രപഞ്ച ചരിത്രത്തിന്റെ ഏടുകൾ ക്ഷമയോടെ മറിച്ചു നോക്കിയാൽ ഇത്തരം സംഭവങ്ങൾ ഒത്തിരി ഒത്തിരി കണ്ടെന്നു വരാം. അന്നൊരു പക്ഷെ ആരും ശ്രദ്ധിച്ച് കാണുകയില്ല. ഇപ്പോൾ ദാ ഒരു സുവർണ്ണാവസരം. ശ്രദ്ധിക്കുക : ചുവന്ന കണ്ണുകൾ , ചിരിക്കുന്ന മുഖഭാവം , ചെവികളിലും മുതുകിലും വാളിലും ലേശം ചുവപ്പുരാശിയുണ്ട്. ബാക്കിയെല്ലാം തൂവെള്ള. തറച്ചു മുഖത്ത് നോക്കി മ്യാാഒ എന്ന് പറയുന്നത് കേട്ടാൽ വാരിയെടുത്ത് ഓമനിക്കാൻ തോന്നും.

ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുകയും കൂടെ കരയിപ്പിക്കുകയും ചെയ്ത ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവൽ തുടങ്ങുന്നതിങ്ങനെയാണ്

മരണത്തിന്റെ നിഴലില്‍

പ്രിയ സുഹൃത്തെ

ഓർക്കുമ്പോൾ തമാശ തോന്നുന്നു. പൊട്ടിച്ചിരിക്കാനാണ് . പക്ഷേ , കരയാനും maranathnteതോന്നുന്നുണ്ട് , കുറെ സമയമായിട്ട് നിങ്ങൾക്കൊരു കത്തെഴുതാൻ വിചാരിക്കയാണ്. എന്നാൽ എഴുതാൻ വയ്യ . എഴുതാതിരിക്കാനും വയ്യ. രണ്ടു വികാരങ്ങളുടെയും നടുവിലാണ് ഞാൻ. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലാണെന്നല്ല , മന്ദഹാസത്തിന്റെയും വേദനയുടെയും നടുവിൽ. സത്യം അതല്ല . നാശത്തിന്റെ വക്കിൽ: ഒരു തമാശ കേട്ടോളൂ നാശത്തിന്റെ വക്കിൽ ഈ ലോകം എത്തിച്ചേർന്നിരിക്കുന്നു എന്ന് നിങ്ങൾക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?

എഴുത്തിനെയും എഴുത്തുകാരനെയും കുറിച്ചുള്ള സാമൂഹികസങ്കല്പം മരണത്തിന്റെ നിഴലില്‍’ മറ്റൊരു പ്രശ്‌നപരിസരത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നു.ഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷ ഉപയോഗിക്കുവാനായി വളരെ സൂക്ഷ്മമായ ശൈലീ വ്യതിയാനങ്ങൾ വരുത്തിയിരിക്കുന്നത്. അവയുടെ ഓരോ താളിലൂടെയും കടന്നുപോകുന്ന ഒരുവന് സഹജവാസനയിലൂടെ പെട്ടെന്ന് തന്നെ തിരിച്ചറിയാനാകും.

കഥാബീജം

ഏതാണ്ട് നാൽപതു വർഷങ്ങൾക്കു മുൻപ് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ kathabeejamപതിനാറാമത്തെ സമ്മേളനത്തിൽ അവതരിപ്പിക്കാൻ വേണ്ടി രണ്ടാഴ്ചകൊണ്ട് മാത്രം ബഷീർ എഴുതിയ കഥാബീജം എന്ന ഏകാങ്ക നാടകം ആവശ്യപ്പെടുകയാണെങ്കിൽ നാടകരചനയുടെ ഭാരം ബഷീറിന്റെ കഷണ്ടിത്തല താങ്ങിക്കോളും. എന്നതിന്റെ മകുടോദാഹരണമാണ് മഹാകവി ജി യുടെ അഭിപ്രായത്തിൽ കഥാബീജം’ നൽകുന്ന പരോക്ഷ സന്ദേശം , കലാകാരനെ സ്വതന്ത്രമാക്കുക ; അവൻ സമുദായത്തെ സ്വതന്ത്രമാക്കിക്കൊള്ളും എന്നാണ്. സദാശിവനിലൂടെ ഉയർന്നു വരുന്ന രോഷത്തിന്റെ അഗ്നിജ്വാലകൾ ബഷീറിന്റെ ഹൃദയത്തിൽ നിന്നും ജ്വലിച്ചതാണ്. ഹെന്റെ അനുഭവങ്ങൾക്ക് കാവ്യാത്മകത ചാലിച്ചു ചേർക്കുമ്പോൾ ‘കഥാബീജം’ ഉജ്ജ്വലമായൊരു സാഹിത്യാനുഭവമായി മാറുകയാണ്.

ന്റുപ്പൂപ്പാക്കൊരാനയുണ്ടാർന്ന്

ntuppookkakവൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. ‘ആന ഉണ്ടാർന്ന’ തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞുപാത്തുമ്മ അത് ‘കുയ്യാന’ (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.

ചിരിക്കുന്ന മരപ്പാവ

അനുഭവങ്ങളുടെ ചൂരും ചൂടും തങ്ങിനില്ക്കുന്ന ഏഴു chirikkunnaകഥകൾ ജീവിതത്തിന്റെ അഗാധതലങ്ങളിലേക്ക് ഊളിയിട്ട് കഥാകാരൻ മുത്തുകളും പവിഴങ്ങളും തപ്പിയുടുക്കുന്നു. ചിലപ്പോഴെല്ലാം അകന്നു മാറിനിന്നു ചിരിക്കുന്നു. ഇടയ്ക്കൊക്കെ സമകാലിക ജീവിതത്തെ ബാധിച്ചിരിക്കുന്ന ജീർണ്ണതകൾ ചൂണ്ടിക്കാട്ടി അനുവാചകനിൽ ദുരന്തചിന്തകളുളവാക്കുന്നു.

ചിരിക്കുന്ന മരപ്പാവ , നൂറുരൂപ നോട്ട് , എന്റെ വലതുകൈ , കണ്ണട – ഒന്ന് , രണ്ട് , മൂന്ന് , പ്രതിമ , പേര , ഭാര്യയെ കട്ടുകൊണ്ടു പോകാൻ ആളെ ആവശ്യമുണ്ട് എന്നീ  കഥകളാണ് ‘ചിരിക്കുന്ന മരപ്പാവ യിൽ.


‘മന്‍ കി ബാത്ത്’പ്രകാശിപ്പിച്ചു

$
0
0

MAAN-KI-BAAT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തി’നെക്കുറിച്ചുള്ള  ‘Mann Ki Baat: A Social Revolution on Radio’ പുസ്തകം പ്രകാശനം ചെയ്തു. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ആദ്യപ്രതി നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് അവതാരിക എഴുതിയിരിക്കുന്നത്. പുസ്തകം അടുത്തു തന്നെ എല്ലാ വിദേശ, പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിക്കും.

മോദിയുടെ 12 വര്‍ഷത്തെ നേട്ടങ്ങള്‍ അധികരിച്ചുവരച്ച ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖചിത്രം ഉള്‍പ്പെടെ പുസ്തകത്തിലെ 11 ചിത്രങ്ങളും അക്ബര്‍ സാഹെബാണ് തയാറാക്കിയിരിക്കുന്നത്.

maan

മേദി ഭക്തനായ അക്ബര്‍ ദുബായികേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനുമുമ്പ് മോദിയുടെ 12 വര്‍ഷത്തെ നേട്ടങ്ങള്‍ അധികരിച്ചു 12 ചിത്രങ്ങളുടെ പരമ്പര ഇദ്ദേഹം തയ്യാറാക്കിയിരുന്നു. ഈ ചിത്രങ്ങള്‍ 2015ല്‍ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കര്‍ണാടകയിലെ മംഗളുരു സ്വദേശിയാണ് അക്ബര്‍ സാഹെബ്. യുഎഇ ഭരണാധികാരികള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള രചനകളും അക്ബര്‍ സാഹെബ് നടത്തിയിട്ടുണ്ട്.

ചൈനീസ് ഫെല്ലോഷിപ് ലഭിക്കുന്ന ആദ്യ മലയാളി എഴുത്തുകാരനാണ് ടി പി രാജീവൻ

$
0
0

t-p-rajeevanഷാങ്ഹായി റൈറ്റേഴ്‌സ് അസ്സോസിയേഷൻന്റെ ഈ വർഷത്തെ റൈറ്റർ ഇൻ റെസിഡൻസി ഫെലോഷിപ്പിന് ടി പി രാജീവൻ അർഹനായി. രണ്ടുമാസം ചൈനയിൽ താമസിക്കാനും സാഹിഹ്യ രചന നടത്താനുമാണ്‌ ഫെല്ലോഷിപ്പ്. യാത്രാ ചെലവ് , താമസ ചെലവ് , ഓണറേറിയം എന്നിവ അസോസിയേഷൻ നൽകും. സെപ്റ്റംബർ മുതൽ നവംബർ വരെയാണ് ഫെല്ലോഷിപ് കാലയളവ്.

tp-1
ടി പി രാജീവൻ
ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച രചനകളുടെ tp-2അടിസ്ഥാനത്തിലാണ് ഫെലോഷിപ്പ് നൽകിയത്. ഈ ഫെല്ലോഷിപ് ലഭിക്കുന്ന ആദ്യ മലയാളി എഴുത്തുകാരനാണ് ടി പി രാജീവൻ. അഹ്‌ജാമു അമി( അമേരിക്ക ) , അനേറ്റി ഹഗ് (സ്വിറ്റ്‌ സർ ലാൻഡ് ) ദളിറ്റ് ദഹാൻ , കാർലി ബാഹ് (ഇസ്രായേൽ), ജൂലിയൻ ഹെബർട്ട് (മെക്സിക്കോ ) , മരീന പോർസെല്ലി (അർജന്റീന ), നിക്കോളാസ് കുർട്ടോവിച്ച് (ഫ്രാൻസ് ) , വ്ലാഡിമിർ പോളിനോവ് (ബൾഗേറിയ ) എന്നിവരാണ് ഫെലോഷിപ്പിന് അർഹരായ മറ്റു എഴുത്തുകാർ.

പ്രൊഫ.എസ് ഗുപ്തന്‍ നായരുടെ ആത്മകഥ ; മനസാസ്മരാമി

$
0
0

manasasmarami-1

നിരൂപകനും അദ്ധ്യാപകനുമായിരുന്ന പ്രൊഫ.എസ് ഗുപ്തന്‍ നായര്‍ 1990 ല്‍ ഒരു പ്രോസ്‌റ്റേറ്റ് സര്‍ജറി കഴിഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുമ്പോഴാണ് തന്റെ ആത്മകഥ എഴുതുന്ന കാര്യം ആലോചിച്ചത്. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ടുതന്നെ എഴുതി തുടങ്ങി.സമകാലിക മലയാളം വാരികയുടെ അന്നത്തെ എഡിറ്ററായിരുന്ന എസ് ജയചന്ദ്രന്‍ നായരുടെ പ്രോത്സാഹനത്തോടെ അത് ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോള്‍ എഴുത്തിന് ഒരു താളം വന്നു. കുട്ടിക്കാലംതൊട്ട് മനസ്സില്‍ സ്മരിച്ച ജീവിതമെഴുത്ത് മുഴുമിച്ചു. അതാണ് മനസാസ്മരാമി.!

manasasmaramiനിരവധി വ്യക്തികള്‍ മിന്നിമറയുന്ന ഒരു ആത്മകഥ. നിരവധി ചരിത്രസംഭവങ്ങളാല്‍ ചുറ്റപ്പെട്ടകാലങ്ങള്‍, വിദേശങ്ങളടക്കമുള്ള സ്ഥലരാശി, ഒരു നൂറ്റാണ്ടിന്റെ കഥകൂടിയായ ഈ ആത്മകഥയില്‍ കുടുംബകാര്യങ്ങള്‍ക്കാണ് കുറവ്. സമൂഹമാണ് എല്ലായിടത്തും മിടിച്ചുനില്‍ക്കുന്നത്. ബഷീറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഏറെ ഭീഷണിയും പഴിയും നേരിട്ടതിനെക്കുറിച്ചു പറഞ്ഞുകൊണ്ട് ചോരയുടെ മണവും കണ്ണുനീരിന്റെ രുചിയുമുള്ള ഒരു ചിരി ഒരു പുതിയ ഭാഷയില്‍ മലയാളത്തിനുതന്ന തന്റെ ബഷീറിനെ ഈ ആത്മകഥയില്‍ ഗുപ്തന്‍ നായര്‍ പുനഃപ്രതിഷ്ഠിക്കുന്നുണ്ട്.

കാലവും വ്യക്തികളും പകര്‍ന്നാട്ടം നടത്തുന്ന ഒരു സമൂഹത്തിന്റെ ചിത്രം വലിയൊരു കാന്‍വാസില്‍ വരച്ചിടുകയാണ് മനസാസ്മരാമി.

തുഞ്ചൻപറമ്പ് സൗന്ദര്യവൽക്കരണത്തിന് മുഖ്യമന്ത്രി ശിലയിട്ടു

$
0
0

thunjan

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തുഞ്ചൻ പറമ്പിലിന്റെ വികസന സൗന്ദര്യവൽക്കരണ പദ്ധതിക്ക് തുടക്കമായി. ഭാഷാപിതാവിന്റെ സർഗ്ഗസമരണകൾ തുടിക്കുന്ന മണ്ണിൽ തിങ്കളാഴ്ച നടന്ന പ്രൗഢമായ ചടങ്ങിൽ രണ്ടു കോടി രൂപയുടെ വികസന പദ്ധതിക്കാണ് മുഖ്യമന്ത്രി തുടക്കമിട്ടത്. ഇതോടൊപ്പം തുഞ്ചൻ സാംസ്കാരിക കൂട്ടായ്മയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ഭാഷാ പിതാവിന്റെ പേരിലുള്ള തുഞ്ചന്‍പറമ്പിനെ മലയാളത്തിന്റെ സാസ്‌കാരിക പൈതൃക ചിഹ്നമായും രാജ്യത്തെ മികച്ച സാംസ്‌കാരിക സ്ഥാപനമാക്കിയും ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ കാര്യത്തില്‍ പണം തടസ്സമാകില്ല. ഒരു ഭാഷയെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവന്ന അപൂര്‍വ സംസ്ഥാനമായിരിക്കും കേരളം. നമ്മുടെ കടമ നിറവേറ്റാന്‍ നിയമം വേണമെന്നത് അലോസരപ്പെടുത്തുന്നതാണ്. തുഞ്ചന്‍ സ്മാരകത്തെ മലയാള സംസ്ഥാനത്തിന്റെ പതാക വാഹക സ്ഥാപനമാക്കിമാറ്റുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം ടി വാസുദേവൻ നായർ ആമുഖ പ്രഭാഷണം നടത്തി.

thunjan-paramb

ഭാഷയുടെ പ്രചാരണത്തിനായി എം ടി യുടെ നേതൃത്വത്തിൽ ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് സർക്കാർ സഹായമെന്ന് സ്പീക്കർ പറഞ്ഞു. തുഞ്ചൻ പറമ്പ് മനോഹരമായ മതേതര ജനാധിപത്യ സാംസ്കാരിക തീർത്ഥാടന കേന്ദ്രമാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു.

ചടങ്ങില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. തുഞ്ചന്‍ സ്മാരക പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഉദ്ഘാടനം ആദ്യപുസ്തകം കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന് നല്‍കികൊണ്ട് സ്പീക്കര്‍.പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. മന്ത്രി ഡോ.കെ.ടി ജലീല്‍, എംഎല്‍എമാരായ സി.മമ്മുട്ടി, വി.അബ്ദുറഹിമാന്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ.എസ്.ഗിരീഷ്, മലയാള സര്‍വകലാശാല. വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍, സി.രാധാകൃഷ്ണന്‍, ജില്ലാ കലക്ടര്‍, അമിത് മീണ തുടങ്ങിയവര്‍ പങ്കെടുത്തു.

പാചകം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈപുസ്തകം

$
0
0

thudakka-pachakam

മോള്‍ക്ക് അടുക്കളയില്‍ കയറി വല്ലതും വെച്ചുവിളമ്പാനറിയാമോ..? മിക്കവരുടെയും ചോദ്യമിതാണ്. പെണ്‍കുട്ടിയായാല്‍ നന്നായി പാചകം ചെയ്യാനറിയണം.പണ്ടുമുതലേയുള്ള ഒരു പറച്ചിലിതാണ്. പഠിക്കാന്‍ വിട്ടില്ലെങ്കിലും നന്നായി പാചകംചെയ്യാന്‍ പഠിപ്പിക്കും അമ്മമാര്‍. കാലം മാറി.., പെണ്‍കുട്ടികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ പഠിക്കാന്‍പോകുന്നതും പല സ്ഥാപനത്തിലും ജോലിചെയ്യുന്നതും. പക്ഷേ അതിനിടയില്‍ അടുക്കളയില്‍ കയറാറില്ല. എന്നാല്‍ വിവാഹംകഴിഞ്ഞ് ചെല്ലുമ്പോഴാണ് പുകില്..! എന്തെങ്കിലുമൊക്കെ വച്ചുണ്ടാക്കാനറിയണം. ഇല്ലെങ്കില്‍ ആകെപ്രശ്‌നമാകും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് തുണയാകുന്നത് പാചകപുസ്തകങ്ങളാണ്.

പാചകം അറിഞ്ഞുകൂടാ എന്നുള്ളതാണ് ഈ തലമുറ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്‌നം. ശരിയായി പാചകം ചെയ്തു സന്തോഷത്തോടും സ്‌നേഹത്തോടുംകൂടി വിളമ്പി കൊടുക്കുമ്പോള്‍ ഭക്ഷണത്തിന്റെ സ്വാദ് ഏറുന്നു. ലില്ലി ബാബു ജോസ് തയ്യാറാക്കിയ തുടക്കക്കാര്‍ക്കുള്ള പാചകം വിവാഹിതരായവര്‍ക്കും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നവര്‍ക്കും പാചകം പഠിക്കാനാഗ്രഹിക്കുന്ന ഏവര്‍ക്കും വേണ്ടിയുള്ളതാണ്.

thudakkakarkulla-pachakamഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത് എളുപ്പത്തില്‍ ചെയ്യാവുന്ന പാചകവിധികളാണ്. അളവുകളും തൂക്കങ്ങളും ചേരുവകളുടെ പേരുകള്‍, അടുക്കളയില്‍ ആവശ്യമുള്ള പാത്രങ്ങളുടെ പേരുകള്‍, അടുക്കളയില്‍ സഹായകമാകുന്ന പൊതുനിര്‍ദ്ദേശങ്ങള്‍, അടിസ്ഥാന പാചകവിധികള്‍, സാലഡ്, റെയ്ത്ത, മുട്ട, പാനീയങ്ങള്‍, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുവിഭവങ്ങള്‍, അത്താഴം, എന്നിവയ്ക്കു പുറമേ സന്തോഷകരമായി ഭക്ഷണം അവസാനിപ്പിക്കുവാനുള്ള മധുരങ്ങള്‍ അടങ്ങിയ ‘ഹാപ്പി എന്‍ഡിങ്ങു’കള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാചകവിധി ശ്രദ്ധാപൂര്‍വ്വം വായിക്കുക. വേണ്ട ചേരുവകളും പാത്രങ്ങളും അടുപ്പിച്ച് വയ്ക്കുക. നേരേ അടുക്കളയിലേക്ക് കയറുക, സാമാന്യ ബിദ്ധിയുപയോഗിച്ച് ശാന്തമായി പാചകം ചെയ്യുക. സ്വാദിഷ്ടമായ വിഭവങ്ങള്‍ വിളമ്പി എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുക…!

Viewing all 3641 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>