Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

‘ഖസാക്കിന്റെ ഇതിഹാസം’സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

$
0
0

പാലക്കാട്: ലോകസാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരുടെ സ്മാരകങ്ങള്‍ പോലെ വരുംതലമുറകള്‍ക്കു പഠിക്കാന്‍ കഴിയുന്ന സ്മാരകമായി കേരളത്തില്‍ ഒ.വി വിജയന്‍ സ്മാരകം വളരേണ്ടതുണ്ടെന്ന് മുന്‍ സാംസ്‌കാരിക വകുപ്പ് മന്തി എം.എ. ബേബി. തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ ‘ഖസാക്കിന്റെ ഇതിഹാസം‘ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പലതരത്തില്‍ വ്യാഖ്യാനിക്കാവുന്ന വിജയന്റെ ആശയങ്ങളുടെ ആകെത്തുകയാണ് ഖസാക്കിന്റെ ഇതിഹാസം നമുക്ക് നല്‍കുന്നതെന്ന് എം.എ. ബേബി പറഞ്ഞു. സാധാരണ മനുഷ്യരുടെ വായനയാണ് നോവലിനെ ഇത്രയും അനശ്വരമാക്കിയതെന്നും, അത്തരം വായനക്കാരുടെ പ്രതിനിധിയായാണ് താനിവിടെ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുനര്‍ജ്ജനികളുടെയും അവസാനിക്കാത്ത ഉദയാസ്തമനങ്ങളുടെയും കഥയാണ് ഖസാക്ക്. മനുഷ്യന്റെ ജീവിതകാലത്തോളം വായിക്കപ്പെടാവുന്ന രചനയാണത്.

സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ. നാരായണദാസ് അധ്യക്ഷനായി. കേരളത്തിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇന്ത്യക്കു പുറത്തുമായി ഒരു വര്‍ഷം നീളുന്ന ആഘോഷ പരപാടികള്‍ക്ക് സാംസ്‌കാരിക വകുപ്പ് അനുമതി നല്‍കിയതായി സ്മാരകസമിതി സെക്രട്ടറി ടി.ആര്‍അജയന്‍ പറഞ്ഞു. ജൂണ്‍ 29-ന് സ്മാരകത്തിലെ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. ലൈബ്രറി, ആര്‍ട്ട് ഗാലറി, പുസ്തകശാല, ഉപഹാരശാല, കഫറ്റീരിയ തുടങ്ങിയവ ഇതിന്റെ ഭാഗമായുണ്ടാകും. ജൂലായ് 1, 2 തീയതികളില്‍ ‘ഖസാക്ക് ഇടവപ്പാതി’ നോവല്‍ക്യാമ്പ് നടക്കും. വിവിധ അക്കാദമികളുമായിച്ചേര്‍ന്ന് പ്രമുഖര്‍ പങ്കുചേരുന്ന ഖസാക്ക് വായനകളുടെ ചര്‍ച്ചകളും കൂട്ടായ്മകളും ഉണ്ടാകും.

ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ നായര്‍, കേരള ബുക്ക്മാര്‍ക്ക് സെക്രട്ടറി ശ്രീ.എ.ഗോകുലേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എസ്. ഷൈലജ, പ്രൊഫ.പി.എ വാസുദേവന്‍, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, എ.കെ. ചന്ദ്രന്‍കുട്ടി, സുഭാഷ് ചന്ദ്രബോസ്, നിതിന്‍ കണിച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. ആഷാമേനോന്‍ സ്വാഗതവും കെ.പി. രമേഷ് നന്ദിയും പറഞ്ഞു.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>