Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ലോകത്തെ തിരുത്തിപ്പണിയാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍

$
0
0

ചട്ടമ്പിസ്സദ്യ, പാലത്തിലാശാന്‍, ഒരു പെണ്ണും ചെറുക്കനും പിന്നെ… ആരാണ് ആ മുറിയില്‍?, എലിയാവണം, വില്ലന്‍, കൊല്ലപ്പാട്ടി ദയ തുടങ്ങി ഈ ലോകത്തെ തിരുത്തിപ്പണിയാന്‍ പ്രേരിപ്പിക്കുന്ന 16 കഥകളുടെ സമാഹാരമാണ് ജി.ആര്‍.ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയ. ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകകള്‍ തെളിഞ്ഞുകാണാവുന്ന, എന്നാല്‍ സന്ധി ചെയ്യാത്ത, കലാത്മകത പ്രകടിപ്പിക്കുന്ന ഉന്നതമൂല്യമുള്ള കഥകളുടെ സഞ്ചയമാണ് കൊല്ലപ്പാട്ടി ദയ എന്ന് ഡോ. എസ്.എസ്.ശ്രീകുമാര്‍ അഭിപ്രായപ്പെടുന്നു. മലയാള ചെറുകഥയുടെ ആകാരഹ്രസ്വമെങ്കിലും അര്‍ത്ഥദീര്‍ഘമായ ചരിത്രത്തിലെ ഒരു വിച്ഛേദമായി അദ്ദേഹം വിലയിരുത്തന്ന കൊല്ലപ്പാട്ടി ദയ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പഴയ വിപ്ലവകാരിയും പുരോഗമന ചിന്താഗതിക്കാരനുമായ രഘു കേന്ദ്ര പൊതുമരാമത്തുവകുപ്പില്‍ ഗുമസ്തനും കൈക്കൂലി വാങ്ങാത്തയാളുമാണ്. എന്നാല്‍ സ്വന്തമായി പണി കഴിപ്പിച്ച വീടിന് നമ്പര്‍ കിട്ടാനായി അയാള്‍ക്ക് ബില്‍ഡിംഗ് ഇന്‍സ്പക്ടര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടിവന്നു. എന്നാല്‍ ആ അധികാരിക്ക് വിചിത്രമായ ഒരു ശിക്ഷ രഘു ഒരുക്കിയിരുന്നു. ഒരു ചട്ടമ്പിസ്സദ്യ!

ഭര്‍ത്താവിനെ മക്കള്‍ അറിയാതെ ഒരു എയ്ഡ്‌സ് പാലിയേറ്റീവ് കേന്ദ്രത്തില്‍ മറ്റൊരു രോഗിണിയുടെ പരിചരണത്തില്‍ വിട്ടുകൊടുത്തിട്ട് വല്ലപ്പോഴും സന്ദര്‍ശനം നടത്തുന്ന വിചിത്രയുടെ കഥയാണ് ‘ബാംഗ്ലൂരിലേക്ക് വിചിത്ര ഒറ്റയ്ക്ക്’. അമ്മയ്ക്ക് ഏതോ വിവാഹേതരബന്ധമുണ്ടെന്നും അതിനാല്‍ അച്ഛന്‍ പിണങ്ങിപ്പോയിരിക്കുകയാണെന്നുമാണ് മക്കളുടെ ധാരണ. വിചിത്ര അത് തിരുത്തുന്നില്ല. ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ പോലും അയാളുടെ സല്പേര് നിലനില്‍ക്കണമെന്നാണ് അവളുടെ ആഗ്രഹം.

kollappatty-deyaഒരു ഹോസ്റ്റല്‍ മുറിയില്‍ താമസിച്ച രണ്ട് യുവാക്കളുടെയും ഒരു യുവതിയുടെയും വിചിത്രമായ പ്രണയകഥയാണ് ‘ഒരു പെണ്ണും ചെറുക്കനും പിന്നെ… ആരാണ് ആ മുറിയില്‍?’. പുരുഷ•ാരില്‍ കരുത്തനായവനെ ഒഴിവാക്കി യുവതി മൈകുണാഞ്ചനായ യുവാവിനെ പ്രണയിക്കുന്നു. എന്നാല്‍ അയാള്‍ക്ക് താല്പര്യം കരുത്തനോടായിരുന്നു. അയാള്‍ക്കുവേണ്ടി പെണ്ണാകാന്‍ പോലും തയ്യാറായിരുന്നു അയാള്‍.

നഗരത്തെ വിറപ്പിച്ച പാലത്തിലാശാന്‍ എന്ന പ്രതിഭാസത്തേക്കുറിച്ച് സാമ്പത്തികമായി വലിയ അന്തരമുള്ള രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണത്തിലൂടെ വികസിക്കുന്ന കഥയാണ് ‘പാലത്തിലാശാന്‍’. അക്രമരാഷ്ട്രീയത്തില്‍ ഇരുഭാഗത്തുനിന്ന് പടവെട്ടിയ രണ്ടുപേര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു തീവണ്ടിയില്‍ ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെ വിവരണമാണ് ‘കോടിയേരിയെ കാണാന്‍ പോയ ഒരാള്‍’. രാത്രി വീട്ടില്‍ കയറിയ കള്ളനെ പിടിക്കുന്ന സ്വവര്‍ഗ്ഗാനുരാഗിയായ ഗൃഹനാഥനെയാണ് ‘ഉറങ്ങാതിരിക്കുക! കള്ളനെ പിടിക്കാം’ എന്ന കഥ വരച്ചിടുന്നത്. ഇങ്ങനെ വ്യത്യസ്തമായ ഭൂമികയിലൂടെ സഞ്ചരിക്കുന്ന, ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാവുന്ന കഥകളാണ് കൊല്ലപ്പാട്ടി ദയ എന്ന സമാഹാരത്തിലുള്ളത്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>