Quantcast
Viewing all articles
Browse latest Browse all 3641

ചരിത്രത്തെ കടത്തിവെട്ടിയ ധര്‍മ്മപുരാണം

Image may be NSFW.
Clik here to view.
june-5-ov-vijayan-new

അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ഒ വി വിജയന്റെ ധര്‍മ്മപുരാണത്തിന്റെ പുതിയപതിപ്പ് പുറത്തിറങ്ങി. 1977 മുതല്‍ മലയാളനാടുവാരികയില്‍ ഖണ്ഡശ്ശ: വെളിച്ചം കണ്ട ഈ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത് വര്‍ഷങ്ങള്‍ക്കുശേഷം, ഒട്ടേറെ മാറ്റങ്ങളോടെ 1985ല്‍ ആണ്. വിവാദവിക്ഷോഭങ്ങള്‍ക്ക് പാത്രീഭവിച്ച ധര്‍മ്മപുരാണത്തിന് പിന്നീട് 19 ഡി സി പതിപ്പുകള്‍ ഉണ്ടായി. മലയാള സാഹിത്യചരിത്രത്തിലെ ഒരേടായ ധര്‍മ്മപുരാണത്തിന്റെ 21-ാമത് പതിപ്പാണ് പുറത്തിറങ്ങിയത്. കെ പി അപ്പന്‍, ഡോ വി രാജാകൃഷ്ന്‍ എന്നിവര്‍ തയ്യറാക്കിയ പഠനം അനുബന്ധമായി ഉള്‍പ്പെടുത്തിയാണ് ധര്‍മ്മപുരാണത്തിന്റെപുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒ.വി. വിജയന്‍  രചിച്ച ഈ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവലില്‍ ധര്‍മ്മപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ അശ്ലീലം നിറഞ്ഞ അധികാരപ്രയോഗത്തിന് കൂട്ടുനില്‍ക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയുമാണ് ചിത്രീകരിക്കുന്നത്. ക്രോധം ഇരമ്പുന്ന മനസില്‍ ഖേദവും പരിഹാസവും ഒക്കെ വന്നുനിറയുമ്പോള്‍ ചരിത്രത്തിന്റെ വൃത്തികെട്ട അവസ്ഥകളെ അശ്ലീലം കൊണ്ട് നേരിടുകയാണ് ഒ.വി. വിജയന്‍. അധികാരവും പരപീഢനവും മനുഷ്യജീവതത്തില്‍ സൃഷ്ടിക്കുന്ന അരാജകാവസ്ഥയുമെല്ലാം വിജയന്‍ ഇവിടെ വരച്ചുകാട്ടുന്നു. അഴുകുന്ന അധികാരം വിജയന്റെ മനസ്സിനെ നൊമ്പരപ്പെടുത്തിയിരുന്നു എന്ന് ഈ കൃതിയില്‍ വ്യക്തമാണ്.

Image may be NSFW.
Clik here to view.
dharmmapuranam
ദേശീയ പതാകകൊണ്ട് കോണകമുടുക്കുന്ന പ്രജാപതി, ചെങ്കൊടികൊണ്ട് ലിംഗം മൂടുന്ന മഹാമാന്ത്രികന്‍, വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുന്ന താടിക്കാരനായ ചെറുപ്പക്കാരന്‍, ഗോവായി അമ്മാവന്‍, കര്‍ക്കടക വിപ്ലവം, അധ്യാത്മിക കക്ഷി, രാഷ്ട്രത്തിന്റെ പ്രതിസന്ധി, എന്നിങ്ങനെയുള്ള കോമാളിരൂപങ്ങള്‍ നോവലില്‍ പ്രത്യക്ഷപ്പെടുന്നു. ഇന്ത്യന്‍ അവസ്ഥയുടെ പുറവും മറുപുറവുമാണിത്. ധര്‍മ്മപുരിയിലെ പ്രജാപതി മന്ത്രിമാരുടെ ഭാര്യമാരുമായി പരസ്യലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നു. വെപ്പാട്ടികളുടെ ഭര്‍ത്താക്കന്‍മാരെ ആക്ഷേപിക്കുന്നു. അധികാരവും പരപീഢനവും മനുഷ്യജീവതത്തില്‍ സൃഷ്ടിക്കുന്ന അരാജകാവസ്ഥ വിജയന്‍ വരച്ചുകാട്ടുന്നുണ്ട്. രാഷ്ട്രീയത്തിലെ അഴുക്കുകള്‍ എങ്ങും ഒഴുകിപ്പരക്കുന്നത് നാം കാണുന്നു.

”സ്ഥലരാശിയുടെ ഇരുള്‍പരപ്പുകളിലെവിടെയോ അസാധാരണമായ നക്ഷത്രങ്ങളുദിച്ചു. അവ ധര്‍മ്മപുരിയുടെ ആകാശങ്ങളിലേക്ക് പ്രയാണം തുടങ്ങി, അവയുടെ ജ്വലിക്കുന്ന രഥ്യയിലുടനീളം വരുംവരായ്കകള്‍ കുറിച്ചുകൊണ്ട്. ദേവസ്പര്‍ശത്തിന്റെ രാത്രിയൊന്നില്‍ അവയുടെ വെളിച്ചം ഭൂമിയില്‍ വീഴുകയും മന്വന്തരങ്ങള്‍ക്ക് ശേഷം തിരിച്ചുവരാനായി അവ ചുറ്റി അകലുകയും ചെയ്തു…..”

അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ഒ.വി. വിജയന്‍ നോവലിന്റെ ഒന്നാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്. അക്കാലഘട്ടത്തെ രാഷ്ട്രീയത്തോട് പ്രതികരിച്ച വിജയന്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യാവസ്ഥയോട് പ്രതികരിക്കുകയാണ് ഈ നോവലിലൂടെ ചെയ്തത്. അതുകൊണ്ടുതന്നെ രാഷ്ട്രീയവും മനഃശാസ്ത്രവും മറ്റനേകം അടരുകളുമുള്ള ഒരു കൃതിയായി, ചരിത്രത്തെ കടത്തിവെട്ടിയ  ധര്‍മ്മപുരാണം ഇന്നും നിലനില്‍ക്കുന്നു..!


Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A