Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

‘എരഞ്ഞോളി മൂസ’; അനുഭവങ്ങളുടെ പാട്ടുകാരന്‍

$
0
0

സിനിമാപ്പാട്ടുകള്‍ കഴിഞ്ഞാല്‍ മലയാളത്തിന്റെ ജനകീയസംഗീതം മാപ്പിളപ്പാട്ടുകളാണ്. പാട്ടില്‍ മാപ്പിളത്തമുണ്ടെങ്കിലും മാപ്പിളമാരുടേതുമാത്രമല്ല ആ പാട്ടുകള്‍. മലയാളിയെ പിന്തുടരുന്ന നൊസ്റ്റാള്‍ജിയകളില്‍ മാപ്പിളപ്പാട്ടുകളും പെടുന്നു. ജനങ്ങള്‍ക്കിടയിലാണ് ഈ പാട്ടുകളുടെയും പാട്ടുകാരുടെയും ഇടം. കേരളത്തിലെ ഏറ്റവും ജനപ്രിയനായ മാപ്പിളപ്പാട്ട് ഗായകനായിരുന്നു എരഞ്ഞോളി മൂസ. ശബ്ദത്തിന്റെയും ആലാപനത്തിന്റെയും വ്യത്യസ്തത ഈ ഗായകന് മറ്റു പാട്ടുകാരേക്കാള്‍ വലിയ ജനസമ്മതിയാണ് നേടിക്കൊടുത്തത്. മൂസയുടേതായ ഒരു വഴക്കവും മുഴക്കവും ആ പാട്ടുകളിലുണ്ടായിരുന്നു. ശരത് ചന്ദ്ര മറാഠേയുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും തിരുവങ്ങാട് കുഞ്ഞിക്കണ്ണന്‍ ഭാഗവതരുടെ കീഴില്‍ കര്‍ണ്ണാടക സംഗീതവും അഭ്യസിച്ച മൂസ പാട്ടില്‍ സ്വന്തമായൊരിടം കണ്ടെത്തിയിരുന്നു.

അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉയിരെടുത്ത സംഗീതജീവിതമാണ് എരഞ്ഞോളി മൂസയുടെ ആത്മകഥയായ ജീവിതം പാടുന്ന ഗ്രാമഫോണ്‍. പിഞ്ചായ നാളുതൊട്ടു തന്നെ ഈ ഗായകന്‍ അനുഭവങ്ങളുടെ മുള്‍ക്കിരീടം ചുമക്കുന്നുണ്ട്. അതിന്റെ നീറ്റല്‍ സഹിച്ചുകൊണ്ടാണ് ഹൃദയരാഗങ്ങള്‍ നാവിലുണര്‍ന്നത്.

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ഒരു വിഭാഗമാണ് മാപ്പിളപ്പാട്ടുകാര്‍. ഉള്ളിന്റെയുള്ളിലെ സ്വകാര്യത രഹസ്യമാക്കി വെക്കാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍. ആ സ്വകാര്യതയില്‍നിന്നാണ് സ്വരങ്ങളുടെ ഉണര്‍വ്വുണ്ടാകുന്നത്. മലയാള ജീവിതാനുഭവ രചനകളില്‍ എന്തുകൊണ്ടും വേറിട്ടുനില്‍ക്കുന്ന ഓര്‍മ്മകളുടെ പുസ്തകമാണ് എരഞ്ഞോളി മൂസയുടെ ഈ ആത്മകഥ. ഈ പുസ്തകം പാടിക്കേള്‍പ്പിക്കുന്നത് ജീവിതം തന്നെയാണ്. മനസ്സു വായിക്കാന്‍ കഴിവുള്ളവര്‍ ജീവിതാനുഭവങ്ങള്‍ കേട്ടെഴുതുമ്പോള്‍ അത് വ്യത്യസ്തമായിരിക്കും.

താഹ മാടായിയുമൊന്നിച്ച്  എരഞ്ഞോളി മൂസ തയ്യാറാക്കിയിരിക്കുന്ന ജീവിതം പാടുന്ന ഗ്രാമഫോണ്‍  എന്ന ആത്മകഥ ഡി സി ബുക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>